Monday, December 22, 2008

തോമാച്ചന്റെ ക്രിസ്മസ്...

തോമാച്ചായനു ജോലി കിട്ടിയേ.... നമ്മുടെ തോമാച്ചായനു ജോലി കിട്ടിയേ....”നാട്ടിലെ വികൃതിക്കുട്ടന്‍ കുട്ടപ്പായി വിളിച്ചു പറയുന്നത് കേട്ടാണ് കോരച്ചായന്‍ സംഗതിയറിയുന്നത് . ജോലിയില്ലാതെ തെണ്ടി നടക്കുന്ന പരോപകാരി തോമായും അങ്ങിനെ ജോലിക്കാരനായി.

“ഇനിയെങ്കിലും കുടുംബത്തേല് നാലു കാശു വരുമല്ലോ...” കോരച്ചായന്‍ ഇരുന്ന ഇരിപ്പില്‍ നിന്നും ഒരടി രണ്ടിഞ്ചുയര്‍ന്ന ശേഷം വീണ്ടും ഇരിപ്പിടത്തിലിരുന്നുകൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

കോരച്ചായന്റെ മൂത്ത സന്തതിയായ തോമാച്ചനെ പരിചയമില്ലാത്ത ഒരു പെണ്മണിപോലും ആ നാട്ടിലോ അയല്‍ നാട്ടിലോ ഇല്ലാ എന്നാണ് റബ്ബറു വെട്ടുന്ന ദേവസ്യക്കുട്ടി മീന്‍‌കാരി മറിയയുടെ കാതില്‍ പറഞ്ഞത്.

സ്വന്തമായിട്ടുള്ള പെണ്‍പിള്ളയെയും അതില്‍ തോമാച്ചനും കൂടി ഷെയറുള്ള പിള്ളാരെയും നോക്കുന്നതിലുമധികം മറ്റുള്ളവര്‍ക്കുള്ള പെണ്‍പിള്ളാരെ നോക്കിക്കളയുന്നു എന്നാണ് വിവരമില്ലാത്ത നാട്ടുകാര്‍ തോമാച്ചനെപ്പറ്റി പറയുന്നത് . നാട്ടുകാര്‍ക്ക് വിവരമില്ലാത്തത് തോമാച്ചന്റെ കുറ്റമല്ലല്ലോ.
കൂട്ടിനാരുമില്ലാതെ പേടിച്ചു ഒറ്റയ്ക്കു കഴിയുന്ന മേരിക്കുട്ടിക്ക് തന്റെ സ്വന്തം പിള്ളാരെയും കെട്ട്യോളെയും തനിച്ചാക്കി വന്നു കാവല്‍ കിടന്നാണ് ആദര്‍ശധീരനായ തോമാച്ചന്‍ സേവനമനുഷ്ടിക്കുന്നത് (ഇതെല്ലാം നാട്ടുകാര്‍ മനസ്സിലാക്കുന്നില്ലല്ലോ കര്‍ത്താവെ...).

ഇനി എല്ലാ ദിവസവും മേരിയുടെ പേടിമാറ്റാന്‍ കാവലിരിക്കാന്‍ പറ്റുമോ? കഷ്ടപ്പെടുകയും പേടിക്കുകയും ചെയ്യുന്ന അനേകം സഹോദരിമാരില്ലെ? അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ തോമാച്ചന്‍ ഒറ്റയ്ക്കു പേടിച്ചു കഴിയുന്നവരുടെ അത്താണിയായി മാറി ‘പരോപകാരി തോമ’ എന്ന പേരും സമ്പാദിച്ചു.

“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന്‍ “ എന്നും പറഞ്ഞ് മീങ്കാരി മറിയ “ഫൂ.....” എന്നു നീട്ടിത്തുപ്പിയത് മുറുക്കാന്‍ വായില്‍ക്കിടന്ന് കവിഞ്ഞിട്ടാണെന്ന് കരുതി തോമാച്ചനതങ്ങു ക്ഷമിച്ചുകളഞ്ഞു. മറിയയോട് ക്ഷമിക്കുകയല്ലാതെ വേറെ വഴിയില്ലതാനും. കാരണം കയ്യിലുള്ള മീന്‍ വെട്ടുന്ന കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ഒരൊന്നൊന്നര നാക്കാണല്ലോ ദൈവംതമ്പുരാന്‍ മറിയയ്ക്കു കനിഞ്ഞു നല്‍കിയത്.

ജോലി കിട്ടിയ പരോപകാരി തോമ എന്ന തോമാച്ചന്‍ തനിക്കു ജോലികിട്ടിയ ദുഃഖസത്യം സഹിക്കവയ്യാതെ ബാറിലിരുന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പണം കടം തന്നു സഹായിച്ച തെണ്ടികളോട് ജോലികിട്ടിയാലുടനെ വീട്ടിക്കൊള്ളാം എന്നു പറഞ്ഞതു മാത്രമായിരുന്നില്ല കാരണം, താന്‍ ജോലികിട്ടി അങ്ങു നഗരത്തിലേക്കു പോയാല്‍ ‘പരോപകാരം’ ചെയ്യാന്‍ കഴിയില്ലല്ലോ എന്നത് പ്രധാന കാരണമായിരുന്നു.

ഏതായാലും കിലോമീറ്ററുകള്‍ അകലെയുള്ള നഗരത്തിലേക്ക് കണ്ണീരും കയ്യുമായി പരോപകാരി തോമ വണ്ടി കയറി.
ജോലി വേണ്ടെന്നു വെച്ചാലെന്താ എന്നു വരേ ചിന്തിച്ചതായിരുന്നു നമ്മുടെ തോമാച്ചന്‍ ‍. പക്ഷെ ജോലി കിട്ടിയ കാര്യം ആ എരണം കെട്ട കുട്ടപ്പായി നാട്ടിലാകെ പാട്ടാക്കിക്കഴിഞ്ഞില്ലേ... ഇനി നാട്ടില്‍ നില്‍ക്കാന്‍ നാട്ടുകാരു സമ്മതിക്കുമോ.... അല്ലേലും തന്നെ എങ്ങിനെയെങ്കിലും കെട്ടു കെട്ടിക്കാനാണല്ലൊ നാട്ടുകാരുടെ പ്ലാന്‍ .

ഗള്‍ഫു നാടുകളിലേക്ക് പുട്ട് വിത്ത് കടല മുതല്‍ ഉപ്പുമാവ് ഭരണിവരേ കയറ്റിയയക്കുന്ന കയറ്റിറക്കു സ്ഥാപനത്തിന്റെ വാതില്‍ക്കല്‍ ചെന്ന തോമാച്ചനോട് അന്നു തന്നെ ജോലിയില്‍ പ്രവേശിച്ചു കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട ആരോ ഉത്തരവിറക്കി.

കയറ്റിറക്കിലെ പ്രധാന കുക്കിന്റെ (ക്യാപ്റ്റന്‍ കുക്ക്) അസിസ്റ്റന്റ് കുക്കായിട്ടാണ് തോമാച്ചനെ കമ്പനി പോസ്റ്റ് ചെയ്തത് . പുതിയ അസിസ്റ്റന്റിനെ ക്യാപ്റ്റന്‍ രാജപ്പന്‍ നിറകണ്ണുകളോടെ സ്വീകരിച്ചു ( ക്യാപ്റ്റന്‍ അപ്പോള്‍ ഉള്ളിയരിയുകയായിരുന്നു).

നാട്ടില്‍ നിന്നും ശിലായുഗത്തിന്റെ തൊട്ടടുത്ത യുഗത്തില്‍ വംശനാശം സംഭവിച്ച കാട്ടുചേമ്പു കറി, ഉണക്ക മത്തി വറുത്തത്, തുടങ്ങി പതിനായിരത്തൊന്ന് തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുത്തന്‍ ട്രൌസറുടുപ്പിച്ച് ഗള്‍ഫിലേക്കു പറക്കാന്‍ തയ്യാറെടുപ്പിക്കുന്ന കാഴ്ചയാണ് അവിടമാകെ കാണാന്‍ കഴിഞ്ഞത്.

ഒരു ഭാഗത്ത് അര്‍ദ്ധചന്ദ്രന്റെ ആകൃതിയിലുള്ള പലതരം പലഹാരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. അതിനു തൊട്ടടുത്തു തന്നെ നക്ഷത്രാകൃതിയിലുള്ള പലഹാരങ്ങളും ‘ഓം’ എന്നെഴുതി പ്രത്യേകം പൊരിച്ചെടുത്ത പലഹാരങ്ങളും കാണാന്‍ കഴിഞ്ഞു.

പലഹാരങ്ങളിലെ കൌതുകം കണ്ട് വായ മലര്‍ക്കെ തുറന്നു പിടിച്ച തോമാച്ചനോട് ക്യാപ്റ്റന്‍ രാജപ്പന്‍ പറഞ്ഞു.
“ഇതാണ് സീസണ്‍ പലഹാരങ്ങള്‍, അതായത് ഓരോ മതത്തിന്റെ ആഘോഷ വേളകളില്‍ കയറ്റിയയക്കാനുള്ളവ എന്നു മലയാളം ....”
“ ഓ ... “
താന്‍ വന്നു പെട്ടത് ഒരു വിചിത്ര ലോകത്തായിട്ടു തോന്നി തോമാച്ചന് . ഇവിടെയായിരിക്കും ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ( എന്തൊരു മതസൌഹാര്‍ദ്ദം, എന്തൊരു ഒത്തൊരുമ).

കമ്പനിയില്‍ ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ ചകിരി, പരുത്തിക്കുരു , നാടന്‍ ഉലക്ക വിത്ത് ഉരല്‍ മുതല്‍ ക്രിസ്മസ് ട്രീ അന്‍ഡ് സ്റ്റാര്‍ വരെ കയറ്റിയയക്കുന്നുണ്ട് എന്ന കാര്യവും ക്യാപ്റ്റന്‍ പറഞ്ഞപ്പോഴാണ് തോമാച്ചന്‍ ക്യാപ്റ്റന്റെ തലയില്‍ ഒളിപ്പിച്ചു വെച്ച വിവരത്തിനെക്കുറിച്ചോര്‍ത്ത് പുളകിത......ലതായത്.

അമേരിക്ക , യൂറോപ്പ് , മിഡില്‍ ഈസ്റ്റ് , അന്റാര്‍ട്ടിക്ക , തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികള്‍ ആരെയെങ്കിലും തല്ലിക്കൊല്ലാന്‍ ഉലക്ക കിട്ടാതെ വലയരുതല്ലോ........

ചന്ദ്രനില്‍നിന്നും പുറത്തു വന്ന ചിത്രത്തില്‍ അവിടെ വലിയ ഗര്‍ത്തങ്ങളുണ്ടെന്ന സത്യമറിഞ്ഞ് സങ്കടപ്പെട്ട് അഞ്ചാറു നടുക്കം നടുങ്ങിയ ശേഷം ചന്ദ്രനിലെ കുണ്ടും കുഴിയും തൂര്‍ക്കാന്‍ നാട്ടിലെ കിണറുകള്‍ നിറഞ്ഞ റോഡിലൂടെ ആളുകളെ ഓടിച്ചിട്ടു പിടിച്ച് പിരിവു നടത്തുന്ന നേതാക്കളെ തല്ലിക്കൊല്ലാന്‍ തന്നെ ഇവിടെ ഉലക്കയ്ക്ക് ക്ഷാമമാണെന്നത് വേറേകാര്യം. എന്നാലും പ്രവാസികള്‍ ഉലക്ക വാങ്ങി പണ്ടാരടങ്ങട്ടെ.

ക്യാപ്റ്റന്റെ അസിസ്റ്റന്റ് ജോലി ചെയ്ത് ക്ഷീണിച്ച തോമാച്ചന്‍ ജീവിതത്തിലാദ്യമായി സ്വയം ഉണ്ടാക്കിയ ചായ രുചിയില്ലാഞ്ഞിട്ടും ആര്‍ത്തിയോടെ വലിച്ച് കുടിച്ച് ഉറങ്ങാന്‍ കിടന്നപ്പോഴാണ് തന്റെ സഖി ആലീസിന്റെ ചായയുടെ രുചിയെപ്പറ്റിയോര്‍ത്തത്. മറ്റെവിടെയെങ്കിലും കിടന്നുറങ്ങുമ്പോള്‍ ഒരിക്കലും ഓര്‍മ്മയില്‍ വരാതിരുന്ന മക്കളുടെ മുഖങ്ങളും തോമാച്ചന്റെ മനസ്സില്‍ ഓടിയെത്തി.

ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ജോലിത്തിരക്കു കാരണം തോമാച്ചന് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ സമയമില്ലാതായി. എന്തിനേറെ പറയണം ഇടയ്ക്കിടയ്ക്ക് പരോപകാരം ചെയ്യാന്‍ മനസ്സു കിടന്ന് തുള്ളുന്നതാണ്, പക്ഷേ നഗരമല്ലിയോ നമ്മളു നാട്ടിന്‍ പുറത്തു ചെയ്യുന്നപോലെ അങ്ങിനെയങ്ങ് പരോപകാരം ചെയ്യാന്‍ പറ്റില്ലല്ലൊ.

ക്യാപ്റ്റന്‍ രാജപ്പന്‍ ഫാമിലിയായിട്ടാണു നഗരത്തിലെ ഫ്ലാറ്റില്‍ താമസം. ഒരു ദിവസം ഉണക്കമീന്‍ ചമ്മന്തിയുടെ കുറിപ്പ് ഫ്ലാറ്റില്‍ നിന്നും കൊണ്ടുവരാന്‍ മറന്ന ക്യാപ്റ്റന്‍ തന്റെ അസിസ്റ്റന്റായ തോമാച്ചനെയാണ് കുറിപ്പെടുത്ത് കൊണ്ടുവരാനുള്ള ദൌത്യമേല്‍പ്പിച്ചത്.

ക്യാപ്റ്റന്റെ പിള്ളാരുടെ അമ്മ തങ്കമ്മയുടെ കയ്യില്‍നിന്നും കുറിപ്പു വാങ്ങാന്‍ കുട്ടിക്കൂറാ പൌഡറില്‍ ഒരു കോട്ടിംഗ് നടത്തിയ ശേഷമാണ് പരോപകാരി തോമാച്ചന്‍ ഫ്ലാറ്റിലെത്തിയത് . നേരെ ചെന്നു വാതിലിനു മുട്ടി ശല്യം ചെയ്യുന്നതിലും നല്ലതല്ലെ, അഞ്ചാം നിലയിലെ പിറകുവശത്തുള്ള ജനലിന്റെ കൊളുത്തുമാറ്റി അകത്തു കയറുന്നത് എന്ന ഉപകാര ചിന്തയാണ് തോമാച്ചനെ പിറകുവശത്തെത്തിച്ചതും ജനലിനു തുരുമ്പിച്ച അഴികളുണ്ട് എന്ന സത്യം മനസ്സിലായി അതി ശക്തമായി ഞെട്ടിയതും ഞെട്ടലിന്റെ ആഘാതത്തില്‍ പിടിവിട്ട് അഞ്ചാം നിലയുടെ താഴേക്ക്..................

ഭാഗ്യം തോമാച്ചന്റെ തൊട്ടു പിന്നാലെയായത്കൊണ്ടുമാ‍ത്രമാണ് വീഴുന്ന വീഴ്ചയില്‍ നാലാം നിലയില്‍ തൂങ്ങിക്കിടന്ന കമ്പിയില്‍ തോമാച്ചന്റെ ജീന്‍സ് കൊളുത്തിയത്.

അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്‍ഗ്ഗവും , നരകവും, ഇതിനിടയിലുള്ള നമ്മുടെ പാര്‍ളിമെന്റുമെല്ലാം നേരില്‍കണ്ട തോമാച്ചന്‍ ആര്‍ത്തു വിളിച്ചു. ആര്‍പ്പുവിളി കേട്ട ആരൊക്കെയോ ചേര്‍ന്ന് തോമാച്ചനെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലെത്തിച്ചു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട തോമാച്ചനു അതൊരു പുനര്‍ജന്മമായിരുന്നു.

ഈ സംഭവത്തിനു ശേഷം തോമാച്ചന്‍ പാടെ മാറുകയായിരുന്നു. ‘പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ തോമാച്ചന്‍ പഠിച്ചു. പള്ളിയില്‍ മഴയത്തുപോലും കയറിനിന്നിട്ടില്ലാത്ത തോമാച്ചന്‍ കുര്‍ബാനകളില്‍ പങ്കെടുത്തു തുടങ്ങി. തോമാച്ചന്‍ എന്ന പരോപകാരി പതുക്കെ തോമാച്ചനെന്ന മനുഷ്യനായിത്തുടങ്ങുകയായിരുന്നു.

ഈ ക്രിസ്തുമസ്സിനു ഭാര്യയോടും പിള്ളാരോടും കൂടെ ചിലവഴിക്കണം എന്ന് ജീവിതത്തിലാദ്യമായി തീരുമാനമെടുത്ത തോമാച്ചന്‍ ലീവിന്നപേക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മേലുദ്യോഗസ്തന്റെയടുത്തു(?) ചെന്നപ്പോഴാണ് ന്യൂ ഇയറിനു ന്യൂയോര്‍ക്കിലേക്കു കയറ്റിയയക്കാനുള്ള മത്തിക്കറിയുടെ പാക്കിംഗ് കഴിഞ്ഞിട്ടില്ലാ എന്നു മനസ്സിലായതും അതുകൊണ്ട് ക്രിസ്തുമസ്സിന് ഹാഫ് ഡേ ലീവല്ലാതെ ലീവു കിട്ടില്ലാ എന്ന പരമസത്യമറിഞ്ഞതും.

അപ്പച്ചന്‍ ക്രിസ്തുമസ്സിനു വരുന്നതും കാത്തിരിക്കുന്ന മക്കളുടെ മുഖം മനസ്സില്‍ വന്ന തോമാച്ചന്‍ തന്റെ നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചുകളഞ്ഞു. അന്നു രാത്രി കിടക്കുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി കരച്ചിലടക്കുന്ന തോമാച്ചന്റെ മുഖം സഹമുറിയന്‍ കുഞ്ഞാപ്പുവിനു കാണാന്‍ കഴിഞ്ഞില്ല.

താന്‍ പണ്ടു ചെയ്തു കൂട്ടിയ ‘പരോപകാരങ്ങളോര്‍ത്ത്’ പാശ്ചാത്താപം വന്ന തോമാച്ചന്‍ ഈ ക്രിസ്തുമസ്സിനു മുന്‍പുതന്നെ അച്ചനെ ചെന്നുകണ്ട് കുമ്പസരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ , തന്റെ അനിയത്തി ഇരുപതുകാരി ലൂസി ഒരിക്കല്‍ കുമ്പസരിക്കാന്‍ പോകുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞ കാര്യമാണോര്‍മ്മയില്‍ വന്നത്.

കുമ്പസരിക്കാന്‍ പോകുന്ന ലൂസിയെ നോക്കി അപ്പച്ചന്‍ പറഞ്ഞു“എടീ ... നിക്ക് ... ഞാനും കൂടെ വരാം ... ഇക്കാലത്ത് പള്ളിയിലൊക്കെ പെമ്പിള്ളാര് ഒറ്റയ്ക്ക് പോകാന്‍ പാടില്ല... അവിടെയെല്ലാം അച്ചന്മാരും കൊച്ചച്ചന്മാരുമുണ്ടാകും ..... എങ്ങിനെ വിശ്വസിക്കും... പത്രങ്ങളിലൊക്കെ എന്തൊക്കെ വാര്‍ത്തകളാ കാണുന്നത് ”

ഇതു കേട്ട ലൂസി അപ്പച്ചനെ അടിമുടി നോക്കിക്കൊണ്ട് മൈക്കു കിട്ടിയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചടിച്ചു .

“ അങ്ങിനെയാണെങ്കില്‍ അപ്പച്ചന്റെ കൂടെ ഞാനെങ്ങിനെ വിശ്വസിച്ച് ഒറ്റയ്ക്കു വരും? ......സ്വന്തം മകളെ കാമത്തിനിരയാക്കിയ എത്രയെത്ര അപ്പന്മാരുടെ കഥയാ പത്രത്തില്‍ വരുന്നത്? അപ്പച്ചാ ആരെങ്കിലും എന്തെങ്കിലും ചെയ്തെന്നു വെച്ച് ലോകത്തുള്ളവരെല്ലാം അതുപോലെയാണെന്നു ചിത്രീകരിക്കരുത്.........”

ആരോടും മറുത്തൊരു വാക്കു പറയാത്ത, കര്‍ത്താവിനു നിരക്കാത്ത ഒരു കാര്യവും ഇന്നുവരെ ചെയ്തിട്ടില്ലാത്ത, സല്‍ഗുണ സമ്പന്നയെന്ന് പേരുകേട്ട തന്റെ മകള്‍ ലൂസി പറഞ്ഞതു കേട്ട് മാനത്തുനോക്കി വായ തുറന്നു പിടിച്ച സമയത്ത് അതില്‍ കയറിക്കൂടിയ ഈച്ചയെ ഓടിക്കാന്‍ പാടുപെട്ട അപ്പച്ചന്റെ മുഖം മനസ്സില്‍ ഒരു നിമിഷത്തേക്ക് തങ്ങി നിന്നു.

എല്ലാമോര്‍ത്തുകൊണ്ട് ക്രിസ്മസിന്റെ തലേദിവസം വികാരിയെ കണ്ട് കുമ്പസരിക്കാന്‍ പള്ളിയിലേക്കു പോകുന്ന വഴി തന്റെ മക്കളുടെ പ്രായമുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ കൂടെ ക്രിസ്മസ് കേയ്ക്കുകളും മറ്റും വാങ്ങി പോകുന്ന കാഴ്ചകണ്ടപ്പോള്‍ ഒരു നിമിഷം നോക്കിനിന്നുപോയി തോമാച്ചന്‍ .

നെടുവീര്‍പ്പിട്ട്കൊണ്ട് വീണ്ടും മുമ്പോട്ടുതന്നെ നടന്ന് റോഡ് മുറിച്ചു കടക്കുമ്പോഴാണതു സംഭവിച്ചത്. എതിരെനിന്നും നിയന്ത്രണം വിട്ടു വന്ന ഒരു ടിപ്പര്‍ ലോറി ( ട്രിപ്പിനു കാശായതുകൊണ്ട് ട്രിപ്പുകൂട്ടാനോടുന്ന അവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം എന്നേ കഴിഞ്ഞു ) തോമാച്ചനെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് കടന്നുപോയി.

***************

സാരമായ പരിക്കുകളോടെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ച തോമാച്ചനെ പിറ്റേ ദിവസം ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്കു മാറ്റി. ചുറ്റും കൂടി നിന്ന തന്റെ സഹ പ്രവര്‍ത്തകരെ മാറിമാറി നോക്കിയ ശേഷം തോമാച്ചന്‍ പതുക്കെ ചോദിച്ചു

“ഇന്നു ക്രിസ്മസ്സാ അല്ലിയോ...?”

“അതെ തോമാച്ചാ... അധികം സംസാരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്”

“ അതേയോ... വീട്ടില്‍ അറിയിച്ചായിരുന്നോ..”

“ഇല്ലാ ... ഈ ദിവസം ഇങ്ങനെയൊരു വാര്‍ത്ത അവരെ അറിയിക്കേണ്ട എന്നു തോന്നി... ”

“നന്നായി.... ”

അപ്പോഴാണ് തോമാച്ചന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തത്
തോമാച്ചന്റെ വീട്ടില്‍ നിന്നും വന്ന കോളെടുത്ത് ആരോ അയാളുടെ ചെവിയില്‍ വെച്ചു കൊടുത്തു

“ഹലോ... പപ്പാ....”

മറു തലയ്ക്കല്‍ ഇളയ മകള്‍

“ ഹ.. ഹലോ .... മോളൂ...”

“ ഹാപ്പി ക്രിസ്മസ്സ് പപ്പാ.... ”
“ ഹ .... ഹാ ... ഹാപ്പി ക്രിസ്സ് മസ്സ്...” ഇതു പറയുമ്പോള്‍ അയാളുടെ തൊണ്ടയിറുക മാത്രമല്ല കണ്ണുകള്‍ നിറയുകയും ചെയ്തിരുന്നു......

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആഘോഷങ്ങളുടെ ലഹരിയില്‍ മതിമറക്കുമ്പോള്‍, ഒന്നിനും കഴിയാതെ തനിച്ചായിപ്പോകുന്ന ഒരുപാടു ജന്മങ്ങള്‍ക്കു മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കുന്നതോടൊപ്പം ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.....

36 comments:

രസികന്‍ said...

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആഘോഷങ്ങളുടെ ലഹരിയില്‍ മതിമറക്കുമ്പോള്‍, ഒന്നിനും കഴിയാതെ തനിച്ചായിപ്പോകുന്ന ഒരുപാടു ജന്മങ്ങള്‍ക്കു മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കുന്നതോടൊപ്പം ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.....

e-Pandithan said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/2008/12/blog-post_18.html

പ്രയാസി said...

രസികാ..:)

എല്ലാര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍..:D

നരിക്കുന്നൻ said...

ഒരു മുഴുനീള ഹാസ്യത്തിന്റെ ശൈലിയിൽ നിന്നും ചെറിയൊരു മാറ്റം.
ഇടക്കെപ്പോഴോ കണ്ണുകൾ ഈറനണിഞ്ഞു. മനസ്സിലൊരു കൊളുത്തിവലി... ഒരു വലിയൊരു പാഠം..

ആഘോഷങ്ങളിൽ നാം സ്വയം മറക്കുമ്പോൾ ഒരിക്കലെങ്കിലും അതിന് കഴിയാത്തവരെ കുറിച്ച് ഓർക്കുക.

ഓടോ: അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണിട്ടും കമ്പിയിൽ തൂങ്ങിക്കിടക്കാൻ സഹായിച്ച ആ ജീൻസിന്റെ ബ്രാന്റേതാ?

പോരാളി said...

"നാട്ടില്‍ നിന്നും ശിലായുഗത്തിന്റെ തൊട്ടടുത്ത യുഗത്തില്‍ വംശനാശം സംഭവിച്ച കാട്ടുചേമ്പു കറി, ഉണക്ക മത്തി വറുത്തത്, തുടങ്ങി പതിനായിരത്തൊന്ന് തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുത്തന്‍ ട്രൌസറുടുപ്പിച്ച് ഗള്‍ഫിലേക്കു പറക്കാന്‍ തയ്യാറെടുപ്പിക്കുന്ന കാഴ്ചയാണ് അവിടമാകെ കാണാന്‍ കഴിഞ്ഞത്".
ഈ ഭാഗം നന്നായി ബോധിച്ചു. രസികാ, രസച്ചരട് മുറിയാതെ നോക്കണേ.

നരിക്കുന്നൻ said...

എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും എന്റേയും കുടുംബത്തിന്റേയും നന്മയും സമാധാനവും സ്നേഹവും ഐശ്വര്യപൂർണ്ണവുമായ ക്രിസ്തുമസ് ആശംസകൾ.

പകല്‍കിനാവന്‍ | daYdreaMer said...

:)
ക്രിസ്മസ് ആശംസകള്‍

Joker said...

ഈ ലോകത്തുള്ള സകലമാന കുരിശുകള്‍ക്കും വേണ്ടി , കുരിശിലേറിയ യേശുദേവനെ നമുക്കോര്‍ക്കാം.

------------------------------
രസികന്റെ തലക്കെട്ടുകളുടെ ഡിസൈനുകള്‍ അടിപൊളി തന്നെ.

ഇഞ്ചൂരാന്‍ said...

nannayittundu......കഴിയാതെ തനിച്ചായിപ്പോകുന്ന ഒരുപാടു ജന്മങ്ങള്‍ക്കു മുന്‍പില്‍ ......
happy x mas and happy new year

Anil cheleri kumaran said...

പുതിയ ശൈലി നന്നായി.

ശ്രീ said...

ഹാസ്യം മാത്രമല്ലല്ലോ മാഷേ ഇത്തവണ?

പോസ്റ്റ് നന്നായി. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

പൊന്‍വെയില്‍ said...

crack-jack biscuit pole narmathinte maduravum, kannerinte uppum; valare nalla oru Christmas sammaanamaayi rasikante ee katha!!!

ente vakayum ellaavarkkum Christmas and New Year Aasamsakal!!!

ഒരു സ്നേഹിതന്‍ said...

എന്നും ചിരിപ്പിച്ച് കണ്ണു നിറയീപ്പിച്ച രസികന്‍ ഈ പോസ്റ്റിലൂടെ ചിന്തിപ്പിച്ച് കണ്ണു നിറയിപ്പിച്ചു.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും എന്റേയും കുടുംബത്തിന്റേയും സ്നേഹവും ഐശ്വര്യപൂര്‍ണ്ണവുമായ ക്രിസ്തുമസ് ആശംസകള്‍.

Unknown said...

'പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ തോമാച്ചന്‍ പഠിച്ചു. പള്ളിയില്‍ മഴയത്തുപോലും കയറിനിന്നിട്ടില്ലാത്ത തോമാച്ചന്‍ കുര്‍ബാനകളില്‍ പങ്കെടുത്തു തുടങ്ങി. തോമാച്ചന്‍ എന്ന പരോപകാരി പതുക്കെ തോമാച്ചനെന്ന മനുഷ്യനായിത്തുടങ്ങുകയായിരുന്നു.'

ബൂലോകത്ത് നിന്നും ഇതു പോലെ ഒരു പഹയന്‍ നന്നായിട്ടുണ്ടല്ലോ ... അതേന്നെ നമ്മുടെ നരിതന്നെ ... നരിക്കുന്നന്‍ ഹജ്ജിനു പോയന്നു രസികന്‍ പറഞ്ഞപ്പോ... വിശ്വസിക്കാന്‍ അല്പം പാടു പെട്ടു..!



ക്രിസ്മസ് ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

തുടക്കത്തിൽ രസകരമായി വായിച്ചു.എങ്കിലും അവസാനമായപ്പോൾ സങ്കടമായി.പാവം തോമാച്ചൻ !

ഉപാസന || Upasana said...

“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന്‍ “ എന്നും പറഞ്ഞ് മീങ്കാരി മറിയ “ഫൂ.....” എന്നു നീട്ടിത്തുപ്പിയത് മുറുക്കാന്‍ വായില്‍ക്കിടന്ന് കവിഞ്ഞിട്ടാണെന്ന് കരുതി തോമാച്ചനതങ്ങു ക്ഷമിച്ചുകളഞ്ഞു.

രസായീട്ടോ എഴുത്ത്.
ജോക്കര്‍ പറഞ്ഞ പോലെ കഥയുടെ ഹെഡിങ്ങ് ഡിസൈന്‍ വളരെ നന്ന്.
:-)
ഉപാസന

ബഷീർ said...

>> അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്‍ഗ്ഗവും , നരകവും, ഇതിനിടയിലുള്ള നമ്മുടെ പാര്‍ളിമെന്റുമെല്ലാം നേരില്‍കണ്ട തോമാച്ചന്‍ ആര്‍ത്തു വിളിച്ചു <<


പാര്‍ളിമെന്റ്‌ എവിടെയാണെന്ന് ചിന്തിച്ച്‌ അന്തംവിട്ടിരിക്കുന്നവര്‍ക്കൊരു ആശ്വാസം തന്നെ.

രസികാ
അവസാനം ഒരു നേര്‍ത്ത നൊമ്പരം.. ആഘോഷങ്ങളില്‍ ഒറ്റപ്പെടുന്നവന്റെ വ്യഥ..

നന്നായി
heading ഡിസൈന്‍ സൂപ്പര്‍..

OAB/ഒഎബി said...

തമാശയായാലും ഗൌരവമായാലും വായനക്കാരൻ സങ്കല്പിക്കുന്നതിൽ നിന്നും വ്ത്യസ്തമായ ക്ലൈമാക്സ്. അതു തന്നെയാൺ എഴുത്തുകാരന്റെ വിജയം. അതിവിടെ എനിക്ക് കാണാൻ സാധിച്ചു.

എഴുത്തുകാരനും വായനക്കാറ്ക്കും
സീസൺസ് ഗ്രീറ്റിങ്ങ് സ്....

smitha adharsh said...

Merry X'mas & Happy Newyear..

പോസ്റ്റ് ഇഷ്ടപ്പെട്ടു..നന്നായിരുന്നു ട്ടോ..

siva // ശിവ said...

രസികാ,

ഇവിടെ ഓരോരുത്തരും ക്രിസ്തുമസ് എങ്ങനെയൊക്കെ ആഘോഷിക്കാം എന്ന് ചിന്തിയ്ക്കുമ്പോള്‍ ആ ദിവസം എങ്ങനെയാ തള്ളിനീക്കുക എന്നോര്‍ത്ത് വ്യാകുലപ്പെടുന്നവ ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ട്.....

ഈ പോസ്റ്റും വായിക്കാന്‍ രസകരം...

നവരുചിയന്‍ said...

ക്രിസ്തുമസ് ആഗോഷികാന്‍ ഒരു അവിയല്‍ കൂടി ആയി . വ്യത്യസ്ത രുചികള്‍ എല്ലാം എനികിഷ്ടം

Typist | എഴുത്തുകാരി said...

ആ സമര്‍പ്പണം എനിക്കിഷ്ടായി. ആശംസകള്‍.

Jayasree Lakshmy Kumar said...

പതിവ് ശൈലിയിൽ പറഞ്ഞ് പറഞ്ഞ് അവസാനം ഒരു ട്വിസ്റ്റ് വേദനിപ്പിച്ചു. യദാർത്ഥത്തിലുള്ള പശ്ചാത്താപം തന്നെ ശരിയായ കുമ്പസാരം, അല്ലേ?

എല്ലാവർക്കും എന്റേയും ക്രിസ്മസ് ആശംസകൾ

മുസാഫിര്‍ said...

ക്രിസ്മസ് പെഷല്‍ ആണ്‍ല്ലെ ? എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ !!!

ബിന്ദു കെ പി said...

തമാശയിൽനിന്ന് അവസാനം ഗൗരവത്തിലേക്ക് നീങ്ങിയ ഈ പോസ്റ്റ് വ്യത്യസ്തമായി രസികാ.
ആഘോഷങ്ങൾക്കിടയിൽ ഒറ്റപ്പെടലിന്റെ വേദനയോടെ കഴിഞ്ഞുകൂടുന്ന എത്രയോ ജന്മങ്ങൾ അല്ലേ..
ഏല്ലാവർക്കും ആഹ്ലാദകരമായ ക്രിസ്മസ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

ബിനോയ്//HariNav said...

കലക്കീട്ടോ..
ക്രിസ്തുമസ് പുതുവത്സരാശംസകള്‍

ബാജി ഓടംവേലി said...

തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....

രസികന്‍ said...

e- പണ്ടിതന്‍ : നന്ദി
പ്രയാസി : നന്ദി
നരിക്കുന്നന്‍ : അതൊരു ഒന്നൊന്നര ബ്രാന്‍ഡാണ് ..... നന്ദി

കുഞ്ഞിക്കാ: നന്ദി ശ്രമിക്കാം

പകല്‍ കിനാവന്‍: നന്ദി

ജോക്കര്‍ : നന്ദി

ഇഞ്ചൂരാന്‍ : നന്ദി

കുമാരന്‍ : നന്ദി

ശ്രീക്കുട്ടന്‍ : നന്ദി

പൊന്‍‌വെയില്‍ : നന്ദി

സ്നേഹിതന്‍: നന്ദി

സാ‍ബിത്ത്: ചിലതെല്ലാം വിശ്വസിച്ചേ മതിയാകൂ...:) നന്ദി

കാന്താരിജീ: പാവം പാവം തോമാച്ചന്‍ ... നന്ദി

ഉപാസന : നന്ദി

ബഷീര്‍ ജീ: ഇപ്പോ സംഗതിയെവിടെയാണെന്നു പിടികിട്ടിയല്ലോ അല്ലേ ... നന്ദി

ഓ.എ.ബീ: നന്ദി ( നാട്ടില്‍ തന്നെ കൂടാന്‍ തീരുമാനിച്ചോ?)

സ്മിതാ ജീ: നന്ദി

ശിവാ: സത്യമാണ്, അങ്ങിനെ എത്ര ജന്മങ്ങള്‍... നന്ദി

നവരുചിയന്‍ : നന്ദി

എഴുത്തുകാ‍രി : നന്ദി

ലക്ഷ്മി: യെസ് .... നന്ദി

മുസാഫിര്‍: നന്ദി

ബിന്ദുജീ: അതെ..... നന്ദി

ബിനോയ് : നന്ദി

ബാജി.....: വീണ്ടും തിരിച്ച് അങ്ങോട്ടും പറയുന്നു നന്ദി

എല്ല ബൂലോക സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി ക്രിസ്മസ് ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ആഘോഷങ്ങളിൽ നാം സ്വയം മറക്കുമ്പോൾ ഒരിക്കലെങ്കിലും അതിന് കഴിയാത്തവരെ കുറിച്ച് ഓർക്കുക.

അരുണ്‍ കരിമുട്ടം said...

രസികാ പോസ്റ്റ് വളരെ നന്നായി.അവസാനം കണ്ണ്` നിറഞ്ഞ് പോയി.പിന്നെ എന്‍റെ വക പുതുവത്സര ആശംസകള്‍

മങ്കലശ്ശേരി ചരിതങ്ങള്‍ said...

നമസ്കാരം മി.രസികന്‍!

ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു.

ഇനി വൈകില്ല!

;)

നിരക്ഷരൻ said...

ചിരിപ്പിച്ചു, കണ്ണുനനയിപ്പിച്ചു.

നിരക്ഷരൻ said...

കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ...

Unknown said...

''കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ...''


നീരൂ, ഇതു ചതി... എല്ലായിടത്തും ഓടി നടന്നു ഇതു തന്നെ പറഞ്ഞാല്‍ പിന്നെ ഏന് എന്ത് ചെയ്യും??

പ്രയാണ്‍ said...

hence proved....ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള ഒരു........ആണ് രസികന്‍

രസികന്‍ said...

അരീക്കോടന്‍ മാഷേ: ശരിയാണ് .. നന്ദി

അരുണേ: നന്ദി

മങ്കലശ്ശേരി ചരിതങ്ങള്‍: നന്ദി

നീരൂ: നന്ദി ...

മുരളിക: സാരമില്ല നമ്മുടെ പാവം നീരുവല്ലേ നന്ദി

പ്രയാണ്‍: ....... എന്നാല്‍ എന്തുമാവാം അല്ലേ ഹിഹിഹി നന്ദി