തന്റെ കയ്യിലും കാലിലും എന്നുവേണ്ട ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഒട്ടിപ്പിടിച്ച മൂട്ടക്കുട്ടന്മാരെ സഹതാപത്തോടെ നോക്കിക്കൊണ്ട് ടിന്റുമോൻ മൊഴിഞ്ഞു .
" പ്രിയപ്പെട്ട സഹജീവികളേ കിടക്കയിലെ മൂട്ടക്കുട്ടന്മാരെ നിങ്ങൾ ഇനി അപ്പുറം ചുരുണ്ട് മൂടികിടക്കുന്ന കോലാപ്പ് ഇ അവറാൻ, പെൻസിൽ ചാത്തുക്കുട്ടി തുടങ്ങിയ മഹത് വ്യക്തികളുടെ രക്തങ്ങളും കുടിച്ചു പ്രിശീലിക്കണം. ഓാ... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അത് രകതമല്ലല്ലോ "
ടിന്റുമോന്റെ സൂക്തങ്ങൾ ക്ഷമയോടെ ശ്രവിക്കുന്ന മൂട്ടക്കുട്ടന്മാർ തങ്ങൾക്കെന്തോ ആപത്ത് വരാൻ പോകുന്നു എന്ന സൂചന തള്ളിക്കളയുന്നില്ലേങ്കിലും ടിന്റുമോന്റെ പഞ്ചസാര -കം- കൊളസ്ട്രോൾ നിറഞ്ഞ ചുവന്ന പാനീയം ആവോളം നുകരുകയാണ്
ടിന്റുമോൻ തന്റെ മഹത് വചനങ്ങൾ തുടർന്നു
" കോഴി ബിരിയാനി , തന്തൂരിച്ചിക്കൻ ( ചങ്കൂരി) , നെയ്ച്ചോർ , മട്ടന്മസാല, തനി കോഴിക്കോടൻ ഹലുവ , മത്തിക്കറി, ഓ.ഏ.ബി സോറി കെ.എഫ്.സി ചിക്കൻ ബ്രോസ്റ്റഡ്, ചുട്ട കോഴി, പുഴുങ്ങിയ ഒട്ടകം, ചാവു കഴിച്ച പോത്തിറച്ചി.. എക്സ്ട്രാ.... എക്സ്ട്രാ... കഴിച്ച് കഴിച്ച് കൊഴുത്തിരിക്കുന്ന എന്റെ രക്തത്തിനെ ചക്കരക്കള്ള് എന്ന ഓമനപ്പേരിൽ വിളിക്കുമ്പോൾ ഒണക്കക്കുബ്ബൂസ് , പച്ചയായ വെള്ളം , അതിലും പച്ചയായ മോരുകറി കം നാടൻ കഞ്ഞി കുടിച്ച് ബിരിയാനി കഴിക്കാനുള്ള ആഗ്രഹത്തെ പച്ചക്ക് കുഴിച്ചുമൂടിയിട്ട് കിട്ടുന്ന പണം ചാകുമ്പോൾ ശവപ്പെട്ടി അലങ്കരിക്കാൻ കരുതിവെക്കുന്ന ( വെട്ടിയിട്ട കൈക്ക് ശകലം ഉപ്പെടുത്തിട്ട് പുളി വരുത്താൻ മടിക്കുന്ന എന്നു സാരം) അവറാന്റെയും , ചാത്തുക്കുട്ടിയുടെയും രക്തത്തെ കാടിവെള്ളം എന്ന് വിളിക്കുന്നത് കുറച്ചു കടന്നുപോയില്ലേ എന്നെനിക്കു സംശയമില്ലാതില്ല...."
ഇത്രയും പറഞ്ഞ് തിരിഞ്ഞു നോക്കിയ ടിന്റുമോൻ കണ്ടത് ശ്രോതാക്കളായ സകല ശ്രോതാക്കളും രക്തം കുടിച്ച ലഹരിയിൽ ലക്കുകെട്ടുറങ്ങുന്നതാണ്
അതുകൊണ്ടുതന്നെ തൽക്കാലം തന്റെ വാക്കുകൾ ഉപസംഹരിച്ച ടിന്റുമോൻ പുതപ്പിനുള്ളിലേക്കു വലിഞ്ഞമർന്ന് സയ്‌ലൻസറൊടിഞ്ഞുപോയ യമഹ പോലെ കൂർക്കം വലിച്ചു തുടങ്ങി .
" പ്രിയപ്പെട്ട സഹജീവികളേ കിടക്കയിലെ മൂട്ടക്കുട്ടന്മാരെ നിങ്ങൾ ഇനി അപ്പുറം ചുരുണ്ട് മൂടികിടക്കുന്ന കോലാപ്പ് ഇ അവറാൻ, പെൻസിൽ ചാത്തുക്കുട്ടി തുടങ്ങിയ മഹത് വ്യക്തികളുടെ രക്തങ്ങളും കുടിച്ചു പ്രിശീലിക്കണം. ഓാ... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അത് രകതമല്ലല്ലോ "
ടിന്റുമോന്റെ സൂക്തങ്ങൾ ക്ഷമയോടെ ശ്രവിക്കുന്ന മൂട്ടക്കുട്ടന്മാർ തങ്ങൾക്കെന്തോ ആപത്ത് വരാൻ പോകുന്നു എന്ന സൂചന തള്ളിക്കളയുന്നില്ലേങ്കിലും ടിന്റുമോന്റെ പഞ്ചസാര -കം- കൊളസ്ട്രോൾ നിറഞ്ഞ ചുവന്ന പാനീയം ആവോളം നുകരുകയാണ്
ടിന്റുമോൻ തന്റെ മഹത് വചനങ്ങൾ തുടർന്നു
" കോഴി ബിരിയാനി , തന്തൂരിച്ചിക്കൻ ( ചങ്കൂരി) , നെയ്ച്ചോർ , മട്ടന്മസാല, തനി കോഴിക്കോടൻ ഹലുവ , മത്തിക്കറി, ഓ.ഏ.ബി സോറി കെ.എഫ്.സി ചിക്കൻ ബ്രോസ്റ്റഡ്, ചുട്ട കോഴി, പുഴുങ്ങിയ ഒട്ടകം, ചാവു കഴിച്ച പോത്തിറച്ചി.. എക്സ്ട്രാ.... എക്സ്ട്രാ... കഴിച്ച് കഴിച്ച് കൊഴുത്തിരിക്കുന്ന എന്റെ രക്തത്തിനെ ചക്കരക്കള്ള് എന്ന ഓമനപ്പേരിൽ വിളിക്കുമ്പോൾ ഒണക്കക്കുബ്ബൂസ് , പച്ചയായ വെള്ളം , അതിലും പച്ചയായ മോരുകറി കം നാടൻ കഞ്ഞി കുടിച്ച് ബിരിയാനി കഴിക്കാനുള്ള ആഗ്രഹത്തെ പച്ചക്ക് കുഴിച്ചുമൂടിയിട്ട് കിട്ടുന്ന പണം ചാകുമ്പോൾ ശവപ്പെട്ടി അലങ്കരിക്കാൻ കരുതിവെക്കുന്ന ( വെട്ടിയിട്ട കൈക്ക് ശകലം ഉപ്പെടുത്തിട്ട് പുളി വരുത്താൻ മടിക്കുന്ന എന്നു സാരം) അവറാന്റെയും , ചാത്തുക്കുട്ടിയുടെയും രക്തത്തെ കാടിവെള്ളം എന്ന് വിളിക്കുന്നത് കുറച്ചു കടന്നുപോയില്ലേ എന്നെനിക്കു സംശയമില്ലാതില്ല...."
ഇത്രയും പറഞ്ഞ് തിരിഞ്ഞു നോക്കിയ ടിന്റുമോൻ കണ്ടത് ശ്രോതാക്കളായ സകല ശ്രോതാക്കളും രക്തം കുടിച്ച ലഹരിയിൽ ലക്കുകെട്ടുറങ്ങുന്നതാണ്
അതുകൊണ്ടുതന്നെ തൽക്കാലം തന്റെ വാക്കുകൾ ഉപസംഹരിച്ച ടിന്റുമോൻ പുതപ്പിനുള്ളിലേക്കു വലിഞ്ഞമർന്ന് സയ്‌ലൻസറൊടിഞ്ഞുപോയ യമഹ പോലെ കൂർക്കം വലിച്ചു തുടങ്ങി .
ഇനി നമുക്ക് ടിന്റുമോനെ പരിചയപ്പെടാം. എന്നിട്ടു കഥയിലേക്കു വടിയും കുത്തി ഇറങ്ങാം.
വയസ്സു നാൽപ്പത് കഴിഞ്ഞവനും ഒണക്കപ്പാറ രാജ്യത്തിലെ ( പഞ്ചായത്ത് എന്നു ചുരുക്കിയും പറയാം) ഒരേ ഒരു ഏക പ്രവാസിയുമായ വിദേശി . നാട്ടുകാരായ നാട്ടുകാരുടെ കണ്ണിലെ ഉണ്ണിയപ്പം . നാട്ടിലെ പരിഷ്കാരികളുടെ വിദേശകാര്യ സെക്രട്ടറി, നാട്ടിലെ സുന്ദരിക്കോതകളുടെ മനസ്സിലെ ചന്തുച്ചേകവർ ഇങ്ങനെ നീണ്ടു നീണ്ട് എക്സ്പ്രസ്സ് ഹൈവേയും മൂന്നാറും ഒക്കെ കടന്നു പോകുന്നു ടിന്റുമോന്റെ വിശേഷണങ്ങൾ.
പിന്നെ മറ്റൊരു കാര്യം ഗൾഫിൽ വന്ന് പ്രയാസ ജീവിതം നയിക്കുന്നതിനു മുൻപ് ടിന്റുമോന്റെ പേരിൽ ചെറിയ ഒരു മാറ്റമുണ്ടായിരുന്നു. പി.കെ.കാദറുകുട്ടി എന്ന യഥാർത്ഥ പേരും ഗൾഫുകാരന്റെ പത്രാസും ഇണകളായി മുൻപോട്ടു പോകാൻ മടിച്ചപ്പോൾ ഇഷ്ടൻ പേരങ്ങു മാറ്റി മോഡേൺ പേരായ ടിന്റുമോൻ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
എന്നാലും നാട്ടിൽ ചെന്നാൽ വിവരമില്ലാത്ത ചില പഹയന്മാരും , പഹയികളും കാദറേ .. കാദറേ എന്നു വിളിയ്ക്കും. അതുകേൾക്കുമ്പോൾ ചൊറിയുന്ന ചൊറിച്ചിൽ പല്ലുകൾ തമ്മിൽ ഇടിപ്പിച്ചങ്ങു സഹിക്കും പാവം നമ്മുടെ ടിന്റുമോൻ. ( നാട്ടിലെ പഹയന്മാർക്കും , പഹയികൾക്കുമറിയില്ലല്ലോ കാദർ എന്ന നാമം ചൊറിച്ചിലുണ്ടാക്കുന്ന കുന്ത്രാണ്ടമാണെന്ന്!! അവരുടെ അഭിപ്രായത്തിൽ വളരെ നല്ല ഒരു പേര് അത്രമാത്രം )
ഇതാണ് ടിന്റുമോനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം . ബാക്കി നമുക്ക് വഴിയേ മനസ്സിലാക്കാം.
അങ്ങിനെ നമ്മുടെ ടിന്റുമോൻ അന്നു വെളുപ്പിന് കോഴികൂവുന്നതിനു മുൻപേ ആ തീരുമാനവുമെടുത്തു. ഈ പെരുന്നാളെങ്കിലും നാട്ടിൽ വച്ചു ആഘോഷിക്കണം.
ഇവിടെ പെരുന്നാൾ ദിവസം നാട്ടിലെ കപ്പയും മത്തിയും സ്വപ്നംകണ്ടുറങ്ങുന്ന വയസ്സു നാൽപതു കഴിഞ്ഞ ടിന്റുമോനെ കൂട്ടുകാർ "ഇന്ന് പെരുന്നാളാണ് പള്ളിയിൽ പോകുന്നില്ലേ ന്റെ ടിന്റുവേ ...." എന്നു ചോദിച്ച് കുലുക്കി വിളിക്കും.
പെരുന്നാളിനെങ്കിലും ഒന്നു കുളിക്കണ്ടേ എന്ന പഴമൊഴി ഏതോ പുതിയ ബ്ലോഗർ പുതുക്കിപ്പറഞ്ഞത് കേട്ടിട്ടുള്ള ടിന്റുമോൻ , കുളി, പല്ലിനെ ബ്രഷിട്ടു നോവിക്കൽ എല്ലാം കഴിച്ച് പള്ളിയിൽ പോകും.
പള്ളിയിൽ സ്ഥലമില്ലാത്ത കാരണം (പെരുന്നാളിന് സകല കലാ വല്ലഭന്മാരും പള്ളിയിൽ വരും) റോട്ടിൽ തുണി വിരിച്ച് നിസ്കരിച്ച് തിരിച്ച് ർർർറൂമിൽ വന്നു കിടന്നുറങ്ങും. ഇവിടുത്തെ പെരുന്നാൾ ഇതിൽ കഴിഞ്ഞു .വല്ലതും കഴിച്ചെങ്കിലായി അല്ലെങ്കിൽ അതും ഉറക്കത്തിന്റെ കൂടെ കൂട്ടിക്കെട്ടും .
ഇങ്ങനെ പെരുന്നാളുകൾ പലതും ഉറക്കത്തിന്റെകൂടെ വടിയും കുത്തിപ്പോയപ്പോഴാണ് ടിന്റുമോന് ഒരു പെരുന്നാളെങ്കിലും നാട്ടിൽ പൊടി പൊടിക്കണം എന്നു തോന്നിയതും തോന്നൽ തോന്ന്യാസിയായ അറബിയുടെ മണ്ടയിലെത്തിച്ചതും മണ്ടൻ അറബി ലീവനുവദിച്ചതും അങ്ങിനെ ടിന്റുമോൻ പെരുന്നാളിനു രണ്ടു ദിവസം മുൻപ് തന്നെ നാട്ടിലെത്തണം എന്നു തീരുമാനിച്ചതും .
വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാതെ പെട്ടന്നങ്ങു കടന്നു ചെല്ലാം ലതിലും ഒരു ത്രില്ലുണ്ടെന്നു മനസ്സിലാക്കിയ ടിന്റുമോൻ അത്യാവശ്യം ചില കൂട്ടുകാരോട് മാത്രം പറഞ്ഞ് തടി തപ്പാൻ തീരുമാനിച്ചു.
അങ്ങിനെ ആ ദിവസവും വന്നു മൂട്ടക്കുട്ടന്മാരെ പിരിയുന്ന ദിവസം. മൂട്ടക്കുട്ടന്മാർ വാവിട്ടു കരഞ്ഞു. ചില കുട്ടന്മാർ അടക്കംകൊടുക്കാൻ കഴിയാത്ത കരച്ചിലുമായി അടുത്ത ർർറൂമുകളിലേക്ക് അടക്കമില്ലാതെ ഇടിച്ചുകയറി.
ടിന്റുമോന്റെ കൂട്ടുകാർ ചേർന്ന് നാട്ടിലേക്കുള്ള പെട്ടി കെട്ടി . കൂട്ടത്തിൽ അവരുടെ വക പൊട്ടിയ ചട്ടി, ചീഞ്ഞ കുബ്ബൂസ് എന്നിവ കടത്തി വെക്കാനും മറന്നില്ല.
നാൽപത് കിലോയിൽകൂടിയാൽ എയർ ഇന്ത്യ കാശ് അധികം വാങ്ങിക്കും എന്ന ബോധമുള്ളവനും അവൻ നാട്ടിൽപോകുമ്പോൾ ഒരു അത്തറിന്റെ കുപ്പി കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അതിന്റെ ഭാരത്തെപ്പറ്റി വാചാലനായവനുമായ അയൽക്കാരൻ ബീരാൻ അവന്റെ വീട്ടിൽ കൊടുക്കാൻ കൊണ്ടുവന്നത് പത്തുകിലോയുടെ സോപ്പ് പൊടി (അവന്റെ ബാപ്പയ്ക്ക് നാട്ടുകാരെ മുഴുവൻ അലക്കി വെളുപ്പിക്കാനായിരിക്കും എന്നത് മനസ്സിൽ മാത്രം പറഞ്ഞു). അവന്റെ അളിയന്റെ മൂത്താപ്പയ്ക്ക് ഒരു പാക്കറ്റ് കാരക്കയും ( അങ്ങേര് കാരക്ക കിട്ടാഞ്ഞിട്ട് പട്ടിണി കിടന്നു മരിക്കാറായിക്കാണും പാവം)
അങ്ങിനെ ആ ദിവസവും വന്നു മൂട്ടക്കുട്ടന്മാരെ പിരിയുന്ന ദിവസം. മൂട്ടക്കുട്ടന്മാർ വാവിട്ടു കരഞ്ഞു. ചില കുട്ടന്മാർ അടക്കംകൊടുക്കാൻ കഴിയാത്ത കരച്ചിലുമായി അടുത്ത ർർറൂമുകളിലേക്ക് അടക്കമില്ലാതെ ഇടിച്ചുകയറി.
ടിന്റുമോന്റെ കൂട്ടുകാർ ചേർന്ന് നാട്ടിലേക്കുള്ള പെട്ടി കെട്ടി . കൂട്ടത്തിൽ അവരുടെ വക പൊട്ടിയ ചട്ടി, ചീഞ്ഞ കുബ്ബൂസ് എന്നിവ കടത്തി വെക്കാനും മറന്നില്ല.
നാൽപത് കിലോയിൽകൂടിയാൽ എയർ ഇന്ത്യ കാശ് അധികം വാങ്ങിക്കും എന്ന ബോധമുള്ളവനും അവൻ നാട്ടിൽപോകുമ്പോൾ ഒരു അത്തറിന്റെ കുപ്പി കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അതിന്റെ ഭാരത്തെപ്പറ്റി വാചാലനായവനുമായ അയൽക്കാരൻ ബീരാൻ അവന്റെ വീട്ടിൽ കൊടുക്കാൻ കൊണ്ടുവന്നത് പത്തുകിലോയുടെ സോപ്പ് പൊടി (അവന്റെ ബാപ്പയ്ക്ക് നാട്ടുകാരെ മുഴുവൻ അലക്കി വെളുപ്പിക്കാനായിരിക്കും എന്നത് മനസ്സിൽ മാത്രം പറഞ്ഞു). അവന്റെ അളിയന്റെ മൂത്താപ്പയ്ക്ക് ഒരു പാക്കറ്റ് കാരക്കയും ( അങ്ങേര് കാരക്ക കിട്ടാഞ്ഞിട്ട് പട്ടിണി കിടന്നു മരിക്കാറായിക്കാണും പാവം)
ഇത്രയും ബീരാനും , കൂട്ടത്തിൽ ബാക്കി സഹപ്രവർത്തകരും കൂടി സഹകരിച്ചപ്പോൾ കിലോ എഴുപത്തഞ്ചിലും കവിഞ്ഞു.( അവനവനെക്കൊണ്ട് ചെയ്യാൻ കഴിയുന്നതല്ലേ ചെയ്യാൻ കഴിയൂ)
അങ്ങിനെ മൂട്ടക്കുട്ടന്മാരുടെ നിലവിളി വകവെയ്ക്കാതെ പെട്ടികളും തന്റേതല്ലാത്ത ഭാരങ്ങളും താങ്ങി ഒരു വിധം റിയാദ് എയർപ്പോർട്ടിലെത്തി.
കയ്യിൽ കരുത്തിയ കാശിന്റെ ഒരു ഭാഗം അവിടെ ലഗ്ഗേജിനു കൊടുത്തപ്പോൾ തന്റെ പൂർവ്വ്വ്വ്വ കാമുകിയെക്കുറിച്ച് പോസ്റ്റിട്ടപ്പോൾ വീട്ടിൽ പുകഞ്ഞ 'പൊഹ' കണ്ട ബ്ലോഗറെപ്പോലെ ടിന്റുമോൻ ആഞ്ഞൊരു നെടുവീർപ്പിട്ടു.
പിന്നീട് നമ്മുടെ വീമാനത്തിനായുള്ള കാത്തിരിപ്പായിരുന്നു.
അപ്പോഴാണ് പാറയോട് ചിരട്ട ഗുസ്തിപിടിക്കുന്നത്പോലെയുള്ള ഒരു ശബ്ദം കേട്ടത്.
" പ്രിയപ്പെട്ട നാട്ട്കാരെ മലയാളി സകോതരൻ മാരെ "
കറുത്ത് തടിച്ച ഒരു മനുഷ്യൻ അലറുകയാണ്
അങ്ങിനെ മൂട്ടക്കുട്ടന്മാരുടെ നിലവിളി വകവെയ്ക്കാതെ പെട്ടികളും തന്റേതല്ലാത്ത ഭാരങ്ങളും താങ്ങി ഒരു വിധം റിയാദ് എയർപ്പോർട്ടിലെത്തി.
കയ്യിൽ കരുത്തിയ കാശിന്റെ ഒരു ഭാഗം അവിടെ ലഗ്ഗേജിനു കൊടുത്തപ്പോൾ തന്റെ പൂർവ്വ്വ്വ്വ കാമുകിയെക്കുറിച്ച് പോസ്റ്റിട്ടപ്പോൾ വീട്ടിൽ പുകഞ്ഞ 'പൊഹ' കണ്ട ബ്ലോഗറെപ്പോലെ ടിന്റുമോൻ ആഞ്ഞൊരു നെടുവീർപ്പിട്ടു.
പിന്നീട് നമ്മുടെ വീമാനത്തിനായുള്ള കാത്തിരിപ്പായിരുന്നു.
അപ്പോഴാണ് പാറയോട് ചിരട്ട ഗുസ്തിപിടിക്കുന്നത്പോലെയുള്ള ഒരു ശബ്ദം കേട്ടത്.
" പ്രിയപ്പെട്ട നാട്ട്കാരെ മലയാളി സകോതരൻ മാരെ "
കറുത്ത് തടിച്ച ഒരു മനുഷ്യൻ അലറുകയാണ്
" ഞമ്മളെ വിഇമാനം ബരാന്‍ ഇനിയും പത്ത് മണിക്ക്‌ൂര്‍ കയിയുമെന്നാണ് കേള്‍ക്കുന്നത് അതിനാല്‍ ആര്ക്കെന്കിലും കാപ്പി ബേണമെങ്കിൽ ഇപ്പോ ബാങ്ങണം കൊറച്ചു കയിഞ്ഞാ പച്ച ബെള്ളം കിട്ടൂല്ലാ
സമയം രാത്രിയാണ് എയറിന്ത്യ ചതിയനും, വഞ്ചകനും, ദുഷ്ട ശിരോമണിയുമാണെന്നെല്ലാർക്കുമറിയാം.അതുകൊണ്ടു തന്നെ അതുവരെ സ്വപ്നം കണ്ടിരുന്നവരെല്ലാം കാപ്പിക്കച്ചവടക്കാരന്റെ വാക്കിനു പിന്നാലെ ചെന്ന് . അഞ്ചുറിയാൽ വിലയുള്ള കാപ്പി പത്തുറിയാലിൽ ഒരു പൈസാ കുറയ്ക്കില്ലാ എന്ന കാപ്പിക്കാരന്റെ വാശിക്കുമുൻപിൽ കീഴടങ്ങി.
നമ്മുടെ ടിന്റുമോൻ അനങ്ങിയില്ല . പത്തുറിയാലെന്നാൽ നാട്ടിലെ നൂറ്റി ഇരുപത് രൂപയ്ക്കടുത്ത് വരും നാട്ടിൽ ചെന്നാൽ എത്ര കാപ്പി കുടിക്കാം എന്ന ചിന്തയിൽ പുളകിതനായിരിക്കുകയാണ് ടിന്റു.
കാപ്പിക്കാരന്റെ കാപ്പിപ്പെട്ടകം കാലി. പെട്ടന്ന് എയറിന്ത്യാ യാത്രികൾ യാത്രയ്ക്കൊരുങ്ങാനുള്ള വിളിയാളവും വന്നു. യാത്രികൾ ധ്യാനത്തിൽനിന്നുമുണർന്നു ചുറ്റും നോക്കി.
യാത്രക്കാർ പത്തുമണിക്കൂർ വിമാനം വൈകും എന്നു പറഞ്ഞു പറ്റിച്ച കാപ്പിക്കാരനുവേണ്ടി പരതിയപ്പോഴേക്കും അയാൾ, താൻ എക്സ്പ്രസ്സ് ഹൈവേയുടെ സൈഡിൽ വിലപറഞ്ഞുറപ്പിച്ച പത്തു സെന്റും സ്വപ്നംകണ്ട് എപ്പഴേ മുങ്ങിയിരുന്നു.
വിമാനത്തിലെത്തി പതിവുപോലെ ടിന്റുമോനെയും മറ്റു യാത്രക്കാരെയും വിമാനത്തിലെ അമ്മച്ചിമാർ സ്വീകരിച്ചിരുത്തി.
മുൻപിലെ സീറ്റിലിരിക്കാൻ ഓടിയ ടിന്റുമോനെ വീമാനത്തിന്റെ ഡ്രൈവർ കണ്ണുരുട്ടിപ്പേടിപ്പിച്ചത്കൊണ്ട് അമ്മൂമ കാണിച്ചു തന്ന ഒരു സീറ്റിൽ കരച്ചിലടക്കി ഇരുന്നു.
അങ്ങിനെ കോഴിക്കോട് വിമാനത്താവളത്തിൽ പറന്നു വീണ വിമാനത്തിൽ നിന്നും ചാടിയിറങ്ങി ഓടിയ ടിന്റുമോനെ ആരൊക്കെയോ പൊക്കിയെടുത്ത് ബസ്സിൽ കയറ്റി ( നടക്കാവുന്ന ദൂരം ആവേശം മൂത്ത് ഓടരുത് എന്ന മഹാസത്യം നമ്മുടെ ടിന്റുവിനറിയില്ലല്ലോ).
കസ്റ്റംസും പണ്ടാരടങ്ങലും എല്ലാം കഴിഞ്ഞ് വിയർത്ത് കുളിച്ച് എയർപ്പോർട്ടിനു പുറത്തിറങ്ങിയ ടിന്റുമോൻ ടാക്സിവിളിക്കാൻ ചെന്നു.
ടാക്സിവേണം എന്നു പറഞ്ഞതും ടാക്സിക്കാരൻ ചേട്ടൻ അട്ടം പൊട്ടി നിലം പതിച്ച തേങ്ങാക്കൂട്ടത്തിന്റെ ഒച്ചപോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ടിന്റുമോൻ ചിന്തിച്ചു പോയി ഇനി ടാക്സി എന്ന വാക്ക് എയർപ്പോർട്ട് രാജ്യത്ത് മോഹൻലാൽ ചേട്ടൻ പറഞ്ഞപോലെ വല്ല മുത്ത്ഗൗവ് എന്ന അർത്ഥവും വരുന്നതാണൊ?!!!!!!
ടാക്സിച്ചേട്ടൻ ചിരി നിർത്തി ടിന്റുവിന്റെ നേരെ പല്ലിളിച്ചുകൊണ്ട് പറഞ്ഞു .
" താനേതു നാട്ടുകാരനാണെടോ ? ഇത് കേരളമാ കേരളം അതിന് പല തഴക്കവും പഴക്കവും ഒക്കെയുണ്ട് .. ഇന്ന് ഞങ്ങൾ കേരളീയരുടെ നിത്യോത്സവമായ ഹർത്താലാണ്"
ഒണക്കപ്പാറ രാജ്യത്ത് പെട്ടിയും തൂക്കി വന്നിറങ്ങുന്നതിന്റെ ഗമ ( സ രി ഗ മ അല്ലാ കെട്ടോ) മനസ്സിൽ കണ്ട ടിന്റുമോന്റെ മനസ്സിൽ ഒരു പന്നിപ്പടക്കം തന്നെ പൊട്ടിവീണു.
വാഹനമോടണമെങ്കിൽ വൈകീട്ട് ആറുമണി കഴിയണം പോലും. ടിന്റു സങ്കടത്തോടെ തന്റെ അരുമകളായ മൂട്ടക്കുട്ടന്മാരെ ഓർത്തുപോയി.
കൊണ്ടുവന്ന പെട്ടികളുടെ കൂമ്പാരത്തിനു മുകളിൽക്കിടന്ന് ടിന്റു ഉറങ്ങിപ്പോയി .
**************
ആരോ തട്ടി വിളിച്ചപ്പോൾ ഉണർന്ന ടിന്റു ഒരു വിധം ഏതോ ഒരു ടാക്സിയിൽ കയറിപ്പറ്റി. നട്ടപ്പാതിരയ്ക്ക് നാട്ടിലിറങ്ങി , കൊണ്ടുവന്ന പെട്ടികൾ നാലാളുകളെ കാണിക്കാത്തതിലുള്ള ദുഃഖം അടക്കിനിർത്തി വീട്ടിൽ ഇറക്കിവെച്ചു.
ഫാദർ വിത്ത് മതർ പിന്നെ അര ഡസൺ അനിയൻ അനിയത്തിമാരും ടിന്റുമോനെ സ്വീകരിച്ചിരുത്തി. എല്ലാവരുടെയും മുഖങ്ങളിൽ അഞ്ചുവർഷങ്ങൾക്കൊണ്ട് മാറിയ മാറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ ആചടങ്ങും സംഭവിച്ചു.
അതുവരെ ചിരിച്ചു കത്തി നിന്ന കറണ്ട് കാശിക്കുപോയി.
" കരണ്ട് പോയാ എനി നേരം ബെളുക്കുമ്പം വന്നെങ്കിലായി " എന്ന ഉമ്മയുടെ വാക്കുകൾ മൂട്ടക്കുട്ടന്മാരെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കുത്തിയുണർത്തി.
സമയങ്ങൾ കടന്നുപോയി . രാവു പകലിന്റെ വരവുകണ്ട് എങ്ങോ ഓടി മറഞ്ഞു.
അങ്ങിനെ ആ ദിവസവും വന്നു പെരുന്നാളിന്റെ തലേ ദിവസം.
കൃത്രിമ മെയിലാഞ്ചിയിടുന്ന കുട്ടികളും , ആശംസകളുടെ പോസ്റ്ററുകൾ പാർട്ടി തിരിച്ച് കളറുകൾ മാറ്റി പതിക്കുന്ന മുതിർന്നവരും എല്ലാം നിറഞ്ഞ പെരുന്നാൾ രാവിനു കൊഴുപ്പു കൂട്ടാൻ പതിവുപോലെ പവർക്കട്ടുമുണ്ടായിരുന്നു കൂട്ടിന്.
നാട്ടിലെ ഏക ഗൾഫുകാരൻ ടിന്റുമോൻ വന്നതറിഞ്ഞ് വീട്ടിൽ തടിച്ചു കൂടിയ ജനങ്ങൾ അദ്ധേഹത്തിന്റെ അനുഗ്രഹം കിട്ടാനായി തിക്കും തിരക്കും കൂട്ടി.
അവസാനം ടിന്റുവിന്റെ അനിയന്മാർ ചേർന്ന് അവിടെ ഒരു ക്യൂ സിസ്റ്റം കൊണ്ടുവരികയായിരുന്നു. അനുഗ്രഹം വരിവരിയായി വാങ്ങി നാട്ടുകാർ സന്തോഷത്തോടെ നടന്നു നീങ്ങിക്കൊണ്ടിരുന്നു. ടിന്റുമോൻ വിയർത്തു കുളിച്ചു .
അപ്പോഴാണ് ആൾക്കൂട്ടത്തിൽനിന്നും ആരോ ഉറക്കെ വിളിച്ചതു
" കാദറേ .. ഗൾഫിൽ സുഹമാണോ..."
ഇതുകേട്ടതും ടിന്റുമോൻ എന്ന പി.കെ.കാദറുകുട്ടി തന്റെ സ്വന്തം നാവ് കടിച്ചു പിടിച്ച്കൊണ്ട് കാദറുകുട്ടി എന്ന പേര് തനിക്കു സമ്പാദിച്ചു തന്ന സ്വന്തം പിതാജിയേയും മാതാജിയേയും തുറിച്ചുനോക്കി.
അവർ ഞങ്ങളീ നാട്ടുകാരേ അല്ലേ എന്ന നിലയിൽ കുന്തിച്ചിരുന്നു.
ക്ലോക്കിന്റെ സൂചികൾ വട്ടത്തിൽ പരക്കം പാഞ്ഞു. നേരം വെളുത്തു. എങ്ങും പെരുന്നാളിന്റെ നിശബ്ദത നിറഞ്ഞു നിന്നിരുന്നു. പണ്ടത്തെപ്പോലെ കലപിലകൂട്ടുന്ന കുട്ടികളില്ല , ഇന്നത്തെ കുട്ടികൾ ഗൗരവമുള്ള ചിന്തകരാണ്. ചെറുപ്പക്കാർ പുതിയ സിനിമയ്ക്ക് പോകാനുള്ള ചിന്തയിലാണ് ( താര രാജാക്കന്മാരുടെ പടത്തിന്റെ പേരുപറഞ്ഞ് തമ്മിൽ തമ്മിൽ കണ്ണുരുട്ടിപ്പേടിപ്പിക്കുന്നു) . വയസ്സന്മാരും വയസ്സികളും ഒന്നും മിണ്ടാനില്ലാതെ അന്യരെപ്പോലെ കുത്തിയിരിക്കുന്നു.
സമയമായപ്പോൾ എല്ലാവരും പള്ളിയിൽപോയി ടിന്റുമോനും വച്ചുപിടിച്ചു.
നമസ്കാരം തുടങ്ങിയ കർമ്മങ്ങൾ ചടങ്ങുപോലെ കഴിഞ്ഞു. തിരക്കുള്ള ആൾക്കൂട്ടം നാനാ ദിക്കിനെ ലക്ഷ്യമാക്കി അകന്നുപോയി.
ടിന്റുമോൻ വീട്ടിൽ വന്നു പെരുന്നാൾ സ്പേഷ്യൽ ഫുഡ്കഴിച്ചു. കഴിച്ചു തിരിഞ്ഞു നോക്കിയതും വീട്ടിൽ ഒരു ജീവിയേയും കാണാനില്ല.
അനിയന്മാർ പെരുന്നാൾ ടൂറിനുപോയി , അനിയത്തിമാർ വിരുന്നിനുപോയി, മാതാജി പരദൂഷണം വാർത്തകൾ അപ്ഡേറ്റു ചെയ്യാൻ പോയി, ബാക്കിയായ പിതാജി മകൻ കൊണ്ടുവന്ന ടീഷർട്ടും കാൽശരായിയുമിട്ട് കിളവന്മാർക്കിടയിൽ പത്രാസുകാണിക്കാനും പോയപ്പോൾ , നമ്മുടെ ടിന്റുമോൻ വീട്ടിൽ തികച്ചും ഒറ്റപ്പെട്ടു.
വിയർപ്പിൽ മുങ്ങിയകാരണം കൊതിയോടെ ഫാനിന്റെ സ്വിച്ചിൽ കുത്തിയപ്പോൾ കറണ്ടുമില്ലാ എന്ന സത്യവും മനസ്സിലായി.
ഉറക്കം വരാതെ വിയർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ വീണ്ടും ടിന്റുമോന്റെ മനസ്സിൽ ഓടിയെത്തിയത് ഗള്‍ഫില് പെരുന്നാൾ ദിവസത്തിലെ മൂട്ടക്കുട്ടന്മാരോടൊപ്പമുള്ള എല്ലാം മറന്നുള്ള ഉറക്കമായിരുന്നു.
അങ്ങിനെ നാട്ടിൽ പെരുന്നാളു കൂടണം എന്ന ടിന്റുമോന്റെ ആഗ്രഹവും സഫലമായി.
ഏവർക്കും ഈദ് ആശംസകള്‍ .
സമയം രാത്രിയാണ് എയറിന്ത്യ ചതിയനും, വഞ്ചകനും, ദുഷ്ട ശിരോമണിയുമാണെന്നെല്ലാർക്കുമറിയാം.അതുകൊണ്ടു തന്നെ അതുവരെ സ്വപ്നം കണ്ടിരുന്നവരെല്ലാം കാപ്പിക്കച്ചവടക്കാരന്റെ വാക്കിനു പിന്നാലെ ചെന്ന് . അഞ്ചുറിയാൽ വിലയുള്ള കാപ്പി പത്തുറിയാലിൽ ഒരു പൈസാ കുറയ്ക്കില്ലാ എന്ന കാപ്പിക്കാരന്റെ വാശിക്കുമുൻപിൽ കീഴടങ്ങി.
നമ്മുടെ ടിന്റുമോൻ അനങ്ങിയില്ല . പത്തുറിയാലെന്നാൽ നാട്ടിലെ നൂറ്റി ഇരുപത് രൂപയ്ക്കടുത്ത് വരും നാട്ടിൽ ചെന്നാൽ എത്ര കാപ്പി കുടിക്കാം എന്ന ചിന്തയിൽ പുളകിതനായിരിക്കുകയാണ് ടിന്റു.
കാപ്പിക്കാരന്റെ കാപ്പിപ്പെട്ടകം കാലി. പെട്ടന്ന് എയറിന്ത്യാ യാത്രികൾ യാത്രയ്ക്കൊരുങ്ങാനുള്ള വിളിയാളവും വന്നു. യാത്രികൾ ധ്യാനത്തിൽനിന്നുമുണർന്നു ചുറ്റും നോക്കി.
യാത്രക്കാർ പത്തുമണിക്കൂർ വിമാനം വൈകും എന്നു പറഞ്ഞു പറ്റിച്ച കാപ്പിക്കാരനുവേണ്ടി പരതിയപ്പോഴേക്കും അയാൾ, താൻ എക്സ്പ്രസ്സ് ഹൈവേയുടെ സൈഡിൽ വിലപറഞ്ഞുറപ്പിച്ച പത്തു സെന്റും സ്വപ്നംകണ്ട് എപ്പഴേ മുങ്ങിയിരുന്നു.
വിമാനത്തിലെത്തി പതിവുപോലെ ടിന്റുമോനെയും മറ്റു യാത്രക്കാരെയും വിമാനത്തിലെ അമ്മച്ചിമാർ സ്വീകരിച്ചിരുത്തി.
മുൻപിലെ സീറ്റിലിരിക്കാൻ ഓടിയ ടിന്റുമോനെ വീമാനത്തിന്റെ ഡ്രൈവർ കണ്ണുരുട്ടിപ്പേടിപ്പിച്ചത്കൊണ്ട് അമ്മൂമ കാണിച്ചു തന്ന ഒരു സീറ്റിൽ കരച്ചിലടക്കി ഇരുന്നു.
അങ്ങിനെ കോഴിക്കോട് വിമാനത്താവളത്തിൽ പറന്നു വീണ വിമാനത്തിൽ നിന്നും ചാടിയിറങ്ങി ഓടിയ ടിന്റുമോനെ ആരൊക്കെയോ പൊക്കിയെടുത്ത് ബസ്സിൽ കയറ്റി ( നടക്കാവുന്ന ദൂരം ആവേശം മൂത്ത് ഓടരുത് എന്ന മഹാസത്യം നമ്മുടെ ടിന്റുവിനറിയില്ലല്ലോ).
കസ്റ്റംസും പണ്ടാരടങ്ങലും എല്ലാം കഴിഞ്ഞ് വിയർത്ത് കുളിച്ച് എയർപ്പോർട്ടിനു പുറത്തിറങ്ങിയ ടിന്റുമോൻ ടാക്സിവിളിക്കാൻ ചെന്നു.
ടാക്സിവേണം എന്നു പറഞ്ഞതും ടാക്സിക്കാരൻ ചേട്ടൻ അട്ടം പൊട്ടി നിലം പതിച്ച തേങ്ങാക്കൂട്ടത്തിന്റെ ഒച്ചപോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ടിന്റുമോൻ ചിന്തിച്ചു പോയി ഇനി ടാക്സി എന്ന വാക്ക് എയർപ്പോർട്ട് രാജ്യത്ത് മോഹൻലാൽ ചേട്ടൻ പറഞ്ഞപോലെ വല്ല മുത്ത്ഗൗവ് എന്ന അർത്ഥവും വരുന്നതാണൊ?!!!!!!
ടാക്സിച്ചേട്ടൻ ചിരി നിർത്തി ടിന്റുവിന്റെ നേരെ പല്ലിളിച്ചുകൊണ്ട് പറഞ്ഞു .
" താനേതു നാട്ടുകാരനാണെടോ ? ഇത് കേരളമാ കേരളം അതിന് പല തഴക്കവും പഴക്കവും ഒക്കെയുണ്ട് .. ഇന്ന് ഞങ്ങൾ കേരളീയരുടെ നിത്യോത്സവമായ ഹർത്താലാണ്"
ഒണക്കപ്പാറ രാജ്യത്ത് പെട്ടിയും തൂക്കി വന്നിറങ്ങുന്നതിന്റെ ഗമ ( സ രി ഗ മ അല്ലാ കെട്ടോ) മനസ്സിൽ കണ്ട ടിന്റുമോന്റെ മനസ്സിൽ ഒരു പന്നിപ്പടക്കം തന്നെ പൊട്ടിവീണു.
വാഹനമോടണമെങ്കിൽ വൈകീട്ട് ആറുമണി കഴിയണം പോലും. ടിന്റു സങ്കടത്തോടെ തന്റെ അരുമകളായ മൂട്ടക്കുട്ടന്മാരെ ഓർത്തുപോയി.
കൊണ്ടുവന്ന പെട്ടികളുടെ കൂമ്പാരത്തിനു മുകളിൽക്കിടന്ന് ടിന്റു ഉറങ്ങിപ്പോയി .
**************
ആരോ തട്ടി വിളിച്ചപ്പോൾ ഉണർന്ന ടിന്റു ഒരു വിധം ഏതോ ഒരു ടാക്സിയിൽ കയറിപ്പറ്റി. നട്ടപ്പാതിരയ്ക്ക് നാട്ടിലിറങ്ങി , കൊണ്ടുവന്ന പെട്ടികൾ നാലാളുകളെ കാണിക്കാത്തതിലുള്ള ദുഃഖം അടക്കിനിർത്തി വീട്ടിൽ ഇറക്കിവെച്ചു.
ഫാദർ വിത്ത് മതർ പിന്നെ അര ഡസൺ അനിയൻ അനിയത്തിമാരും ടിന്റുമോനെ സ്വീകരിച്ചിരുത്തി. എല്ലാവരുടെയും മുഖങ്ങളിൽ അഞ്ചുവർഷങ്ങൾക്കൊണ്ട് മാറിയ മാറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ ആചടങ്ങും സംഭവിച്ചു.
അതുവരെ ചിരിച്ചു കത്തി നിന്ന കറണ്ട് കാശിക്കുപോയി.
" കരണ്ട് പോയാ എനി നേരം ബെളുക്കുമ്പം വന്നെങ്കിലായി " എന്ന ഉമ്മയുടെ വാക്കുകൾ മൂട്ടക്കുട്ടന്മാരെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കുത്തിയുണർത്തി.
സമയങ്ങൾ കടന്നുപോയി . രാവു പകലിന്റെ വരവുകണ്ട് എങ്ങോ ഓടി മറഞ്ഞു.
അങ്ങിനെ ആ ദിവസവും വന്നു പെരുന്നാളിന്റെ തലേ ദിവസം.
കൃത്രിമ മെയിലാഞ്ചിയിടുന്ന കുട്ടികളും , ആശംസകളുടെ പോസ്റ്ററുകൾ പാർട്ടി തിരിച്ച് കളറുകൾ മാറ്റി പതിക്കുന്ന മുതിർന്നവരും എല്ലാം നിറഞ്ഞ പെരുന്നാൾ രാവിനു കൊഴുപ്പു കൂട്ടാൻ പതിവുപോലെ പവർക്കട്ടുമുണ്ടായിരുന്നു കൂട്ടിന്.
നാട്ടിലെ ഏക ഗൾഫുകാരൻ ടിന്റുമോൻ വന്നതറിഞ്ഞ് വീട്ടിൽ തടിച്ചു കൂടിയ ജനങ്ങൾ അദ്ധേഹത്തിന്റെ അനുഗ്രഹം കിട്ടാനായി തിക്കും തിരക്കും കൂട്ടി.
അവസാനം ടിന്റുവിന്റെ അനിയന്മാർ ചേർന്ന് അവിടെ ഒരു ക്യൂ സിസ്റ്റം കൊണ്ടുവരികയായിരുന്നു. അനുഗ്രഹം വരിവരിയായി വാങ്ങി നാട്ടുകാർ സന്തോഷത്തോടെ നടന്നു നീങ്ങിക്കൊണ്ടിരുന്നു. ടിന്റുമോൻ വിയർത്തു കുളിച്ചു .
അപ്പോഴാണ് ആൾക്കൂട്ടത്തിൽനിന്നും ആരോ ഉറക്കെ വിളിച്ചതു
" കാദറേ .. ഗൾഫിൽ സുഹമാണോ..."
ഇതുകേട്ടതും ടിന്റുമോൻ എന്ന പി.കെ.കാദറുകുട്ടി തന്റെ സ്വന്തം നാവ് കടിച്ചു പിടിച്ച്കൊണ്ട് കാദറുകുട്ടി എന്ന പേര് തനിക്കു സമ്പാദിച്ചു തന്ന സ്വന്തം പിതാജിയേയും മാതാജിയേയും തുറിച്ചുനോക്കി.
അവർ ഞങ്ങളീ നാട്ടുകാരേ അല്ലേ എന്ന നിലയിൽ കുന്തിച്ചിരുന്നു.
ക്ലോക്കിന്റെ സൂചികൾ വട്ടത്തിൽ പരക്കം പാഞ്ഞു. നേരം വെളുത്തു. എങ്ങും പെരുന്നാളിന്റെ നിശബ്ദത നിറഞ്ഞു നിന്നിരുന്നു. പണ്ടത്തെപ്പോലെ കലപിലകൂട്ടുന്ന കുട്ടികളില്ല , ഇന്നത്തെ കുട്ടികൾ ഗൗരവമുള്ള ചിന്തകരാണ്. ചെറുപ്പക്കാർ പുതിയ സിനിമയ്ക്ക് പോകാനുള്ള ചിന്തയിലാണ് ( താര രാജാക്കന്മാരുടെ പടത്തിന്റെ പേരുപറഞ്ഞ് തമ്മിൽ തമ്മിൽ കണ്ണുരുട്ടിപ്പേടിപ്പിക്കുന്നു) . വയസ്സന്മാരും വയസ്സികളും ഒന്നും മിണ്ടാനില്ലാതെ അന്യരെപ്പോലെ കുത്തിയിരിക്കുന്നു.
സമയമായപ്പോൾ എല്ലാവരും പള്ളിയിൽപോയി ടിന്റുമോനും വച്ചുപിടിച്ചു.
നമസ്കാരം തുടങ്ങിയ കർമ്മങ്ങൾ ചടങ്ങുപോലെ കഴിഞ്ഞു. തിരക്കുള്ള ആൾക്കൂട്ടം നാനാ ദിക്കിനെ ലക്ഷ്യമാക്കി അകന്നുപോയി.
ടിന്റുമോൻ വീട്ടിൽ വന്നു പെരുന്നാൾ സ്പേഷ്യൽ ഫുഡ്കഴിച്ചു. കഴിച്ചു തിരിഞ്ഞു നോക്കിയതും വീട്ടിൽ ഒരു ജീവിയേയും കാണാനില്ല.
അനിയന്മാർ പെരുന്നാൾ ടൂറിനുപോയി , അനിയത്തിമാർ വിരുന്നിനുപോയി, മാതാജി പരദൂഷണം വാർത്തകൾ അപ്ഡേറ്റു ചെയ്യാൻ പോയി, ബാക്കിയായ പിതാജി മകൻ കൊണ്ടുവന്ന ടീഷർട്ടും കാൽശരായിയുമിട്ട് കിളവന്മാർക്കിടയിൽ പത്രാസുകാണിക്കാനും പോയപ്പോൾ , നമ്മുടെ ടിന്റുമോൻ വീട്ടിൽ തികച്ചും ഒറ്റപ്പെട്ടു.
വിയർപ്പിൽ മുങ്ങിയകാരണം കൊതിയോടെ ഫാനിന്റെ സ്വിച്ചിൽ കുത്തിയപ്പോൾ കറണ്ടുമില്ലാ എന്ന സത്യവും മനസ്സിലായി.
ഉറക്കം വരാതെ വിയർത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ വീണ്ടും ടിന്റുമോന്റെ മനസ്സിൽ ഓടിയെത്തിയത് ഗള്‍ഫില് പെരുന്നാൾ ദിവസത്തിലെ മൂട്ടക്കുട്ടന്മാരോടൊപ്പമുള്ള എല്ലാം മറന്നുള്ള ഉറക്കമായിരുന്നു.
അങ്ങിനെ നാട്ടിൽ പെരുന്നാളു കൂടണം എന്ന ടിന്റുമോന്റെ ആഗ്രഹവും സഫലമായി.
ഏവർക്കും ഈദ് ആശംസകള്‍ .