![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_jfbQ4d-McoGKqTieWGoQtZh6ztWjjIKn0uyBaPLGxBzJ53LzJ7q5YFFdtGxv5LlZ-rrGktmOYPg81PGAT1FcogTT_H4J6-9gNe9cYahyphenhyphenFY1gBvoVv6ENV7u6TptPh8gde4ADRJ-7hq0/s400/samayamthetiya+maaveli.jpg)
"മാവേലി വന്നോയ് ...... മാവേലി വന്നേ...."
ഈ ശബ്ദം ആ ദിവസത്തെ മണ്ടങ്കരയുടെ അലാറമായിമാറി.
ചൂടു സഹിക്കവയ്യാതെ പുതപ്പിട്ടു തലവഴി മൂടിക്കിടക്കുന്ന ലോട്ടറിക്കുട്ടപ്പനടക്കം സകല ചൂടന്മാരും കണ്ണും തിരുമ്മി എഴുന്നേറ്റു. വയസ്സു തൊണ്ണൂറ്റൊന്പതു കഴിഞ്ഞിട്ടും ദാ ഇന്ന് അല്ലേല്‍ നാളെ എന്നു പറഞ്ഞ് മക്കളെയും കൊച്ചുമക്കളെയും കൊതിപ്പിച്ച് കഴിയുന്ന നാണുനായര് തന്റെ തൊണ്ടയിലെ മൂലക്കു നിന്നും പൊക്കിയെടുത്തു കൊണ്ടുവന്ന ശബ്ദമുയര്‍ത്തിച്ചോദിച്ചു. " ആരാണ്ടാ.. മാവേന്നു വന്നത്? "
മുത്തച്ഛന് ചാകുമ്പോള്‍ കാതിലെ സ്വര്‍ണ്ണക്കടുക്കന്‍ എടുക്കുക ( മറ്റു മക്കള്‍ കൊച്ചുമക്കള്‍ തുടങ്ങിയ വകകള്‍ കൈക്കലാക്കുന്നതിനു മുന്‍പ്) എന്ന കര്‍മ്മം ചെയ്യാന്‍ അങ്ങേരുടെ കോളാമ്പിക്കു കാവല്‍ നില്ക്കുന്ന കൊച്ചുമകള്‍ മണ്ഡോദരി ഉച്ചഭാഷിണി നഹി ആയതു കൊണ്ട് കിട്ടാവുന്നത്ര വോള്യത്തില്‍ പറഞ്ഞു
" മാവേന്നു വന്നതല്ലപ്പൂപ്പാ മാവേലി വന്നൂ ന്നാ..."
" എബടെ മാവേലി .. "
" എന്തിനാ അപ്പൂപ്പാ..."
"മരിക്കുന്നതിനു മുന്‍പ് ഒള്ള ഭൂമി ഭാഗിച്ചു കൊടുത്ത ആ തിരു മോന്തയൊന്നു കാണാനാ.. മരമണ്ടന്‍.."
" അങ്ങിനെയൊന്നും പറയരുതപ്പൂപ്പാ..."
" നീ മിണ്ടാതിരിയെടി മണ്ടോതരീ ഞാന്‍ എന്റെ ഒള്ളതു മുഴുവന്‍ ഭാഗിച്ചിരുന്നെങ്കില് ഇപ്പോ നിന്റെയൊക്കെ തിരുമോന്തായം എനിക്കു കാണാന്‍ കഴിയുമായിരുന്നോ...."
മണ്ടോദരിക്കു കാര്യം മനസ്സിലായിട്ടും എനിക്കൊന്നുമറിയില്ലേ ഞാനീ നാട്ടുകാരിയേയല്ലേ എന്ന ഭാവത്തില്‍ താടിക്കു കയ്യും കൊടുത്ത് ഒറ്റയിരിപ്പ്.
നാണുനായര് കിടന്നകിടപ്പില്‍ കടുക്കന്‍ തപ്പിനോക്കി യഥാസ്ഥാനത്തുണ്ടെന്നുറപ്പു വരുത്തിയ ശേഷം പതുക്കെ എഴുന്നേറ്റു.
കൊച്ചുമകള്‍ തന്റെ താടിക്കു കൊടുത്ത താങ്ങെടുത്ത് അപ്പൂപ്പന്റെ കൈക്കു കൊടുത്ത് അങ്ങേരെ കുത്തി നിര്‍ത്തി.
" എനിക്കു മാവേലിയെ കാണണം.........."അപ്പൂപ്പന് കൊച്ചുമകളുടെ മുന്പില് കൊച്ചു കുട്ടിയായി ചിണുങ്ങി.
അവരവിടെ അങ്ങിനെ ചിണുങ്ങി നില്ക്കട്ടെ നമുക്ക് മണ്ടങ്കരയുടെ മറ്റു ഭാഗങ്ങളിലും ഒന്നു നോക്കാം.
അവറാന്റെ സ്വന്തം പാത്തുമ്മ എന്ന പാത്തുവും കേട്ടു മാവേലി വന്ന വാര്‍ത്ത.
കണവന് ചന്തയില്‍ പോയ നേരം നോക്കി ഓണത്തിനു മുന്‍പുതന്നെ സമയം തെറ്റി വന്ന മാവേലിയെ ഒരു നോക്കു കാണാന്‍ പാത്തുവും ഇറങ്ങിപ്പുറപ്പെട്ടു.
നാട്ടിലെ പുത്തി ജീവികള്‍ ചര്‍ച്ച തുടങ്ങി, സ്ഥലം സുലൈമാന്റെ ചായക്കട
എന്തിനായിരിക്കും മാവേലി നേരത്തെ വന്നത്? ഇനി പാതാളത്തില്‍ വല്ല രാഷ്ട്രീയക്കാരും കടന്നു ചെന്നോ? അതോ മൂന്നാറിലെ മണ്ണുമാന്തി കം കെട്ടിടം പൊളിക്കല്‍ യന്ത്രം പാതാളത്തിലുമെത്തിയൊ? !!!
ആണ്ടിലൊരിക്കല്‍ സ്വസ്ഥത കളഞ്ഞുകുളിക്കാമെന്നു വല്ല നേര്ച്ചയുള്ളതുകൊണ്ടായിരിക്കും കേരളത്തില്‍ വരുന്നത്.
" ന്നാലും മാബേലീന ഞമ്മള് ഇത് ബരെ കണ്ടിട്ടില്ലാ ... ഒന്ന് കണ്ട്ട്ട് തന്നെ കാര്യം ... "
ഹാജ്യാര് വായിലെ മുറുക്കാന്‍ പകുതി ഇറക്കിക്കൊണ്ട് ഇത്രയും പറഞ്ഞു നിര്‍ത്തി ബാക്കി മുറുക്കാന്‍ ബഞ്ചിലിരുന്ന അയമുവിന്റെ തലക്കു മുകളിലൂടെ റോഡിലേക്ക് പറപ്പിച്ചുകൊണ്ട് തുടർന്നു.
" മാബേലി പീടികേല് ( മാവേലിസ്റ്റോര്‍ എന്നു മലയാളം ) ഞമ്മള് പോകാന്‍ തൊടങ്ങിയ അന്ന് കല്‍ബിലു ബന്ന ആശയാണു മക്കളെ അയിന്റെ മൊതലാളിനെ കാണണം എന്നത്"
ഇതു കേട്ട നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ് ഹാജ്യാര്ക്ക് മാവേലിയെ പറ്റി വിവരിച്ചു കൊടുത്തു.
" മിസ്റ്റര്‍ ഹജിയാര്, ഈ മാവേലി മാവേലിയെന്നാല്‍ മാവേലി സ്റ്റോറിന്റെ ഉടമയല്ല മറിച്ച് നല്ലൊരു മനസ്സിന്റെ ഉടമയാണു.. അതുകൊണ്ടാണല്ലൊ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ചെളിപിടിച്ച കാലുകൊണ്ട് ചവിട്ടിപ്പുറത്താക്കിക്കുന്നതിലും നല്ലതു തന്റെ വൃത്തിയുള്ള കാലുകൊണ്ട് ചവിട്ടുന്നതാണെന്നു മനസ്സിലാക്കിയ സാക്ഷാല്‍ വാമനന് മനസ്സിന്റെ വിതുമ്പലടക്കി ആ കര്‍മ്മം നിര്‍വ്വഹിച്ചത്"
സാഹിത്യം പറഞ്ഞു നിര്‍ത്തിയ മമ്മൂഞ്ഞിന്റെ വിവരത്തിന്റെ മുന്പില് എല്ലാവരും തല നാലു പ്രാവശ്യം കുനിച്ചു കാണിച്ചു!
" മാവേലിന ഞമ്മക്കു ഇങ്ങോട്ട് കൊണ്ട് ബരണം ..."
ചായക്കടക്കാരന് സുലൈമാന്‍ തന്റെ തീർത്തും ന്യായമായ ആവശ്യം തൊടുത്തു വിട്ടു
ഏഷണി കേശവന് പിള്ളയാണു സുലൈമാന്റെ മാവേലി സല്കാരത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
" സുലൈമാന്റെ പീടികയിലെ ഒണക്കപ്പുട്ട് കൊടുത്തു മാവേലിയുടെ കയ്യില്‍ നിന്നും കാശടിച്ചു മാറ്റാനുള്ള പരിപാടിയാണു അതുകൊണ്ട് അതു മാത്രം നടക്കില്ല ."
അതു ശരിയാണെന്നു ഹാജ്യര്, ചേക്കു,കോരപ്പന്, ദാസപ്പന്, മോനപ്പന്‍, മോനായി, ഹോനായി, മൊയ്തീന്, പുഷ്കരന് , മമ്മൂഞ്ഞ് എന്നിവരടങ്ങുന്ന നാട്ടിലെ പുത്തിജീവി സംഘം ശരിവച്ചു.
മാവേലിയുടേ ശരീരത്തില്‍ പുട്ടും കടലയും പരീക്ഷിക്കാം എന്ന സുലൈമാന്റെ ആഗ്രഹം തൽക്കാലം ഗോപിയേട്ടന്.
മണ്ടങ്കരയിലെ ആബാലവൃദ്ധം ജനങ്ങള്‍ മാവേലിയെ ഒരു നോക്കു കാണാന്‍ മാവേലി വന്നിറങ്ങിയ പൊന്തന്‍പാറ ലക്ഷ്യമാക്കി നടന്നു.
തൊണ്ണൂറ്റൊന്പതു കഴിഞ്ഞ അപ്പൂപ്പനെയും താങ്ങി കടുക്കനില്‍ നിന്നും കണ്ണെടുക്കാതെ കൊച്ചുമകള്‍ മണ്ഡോദരിയും കൂട്ടത്തിലുണ്ട്.
പാതുവിന്റെ കയ്യിലെ പൊതി കണ്ട് ഏഷണി ദാശായണിയാണു ചോദിച്ചത്
"തെന്താ പാത്വോ പൊതീല്.."
" അത് കൊറച്ച് കോയി ബിരിയാനിയാ ഞമ്മളെ മാബേലിക്ക് പെശലായിട്ട് ഇണ്ടാക്കിയതാ.."
" മാവേലി ബിരിയാനി കയിക്കുമൊ? " ഏഷണിക്കു സംശയം കൂടി വന്നു
" കയിക്കേം പുളിക്കേം ഒന്നും ഇല്ലാ നല്ല പസ്റ്റ് ബിരിയാനിയാ.."
അങ്ങിനെ നാട്ടുകാരായ നാട്ടുകാര്‍ നടന്നു.
പൊന്തന്‍പാറയുടെ മുകളില്‍ പെട്ടന്നു കുട്ടപ്പന് കെട്ടിയുണ്ടാക്കിയ വള്ളിക്കുടിലില്‍ വിശ്രമിക്കുന്ന മാവേലിയെ ദൂരെ നിന്നും കാണാമായിരുന്നു.
മാവേലിക്കു പ്രസംഗിക്കാനുള്ള മൈക്ക് സെറ്റൊരുക്കിയത് നമ്മുടെ പുഷ്കരന്..
അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നത് സൗണ്ടെഞ്ചിനീയര് കം ബ്രോക്കര്‍ അയമുവിന്റെ തൊണ്ടയിലെ കാറല്‍.
" മാന്യ മഗാ ജനങ്ങളേ ഞമ്മളെ നാടിനെ പൊളകം കൊള്ളിക്കാന്‍ ഇതാ ബല്ല്യ പാതാള കുയിയില്‍ നിന്നും ഇബടെയെത്തിയ മാബേലിയെ സാകതം ചെയ്യുന്നു . അദ്ധേഹം ആരാണെന്ന് ഞമ്മള്ക്കെല്ലാര്ക്കുമറിയാം. എല്ലാരെ മുറ്റത്തും വട്ടത്തില്‍ പൂക്കള്‍ ഇടുന്നത് കാണാന്‍ പാതാളത്തു നിന്നും ഓട്ടോ പിടിച്ചുവന്ന അദ്ധേഹത്തെ പ്രസംഗത്തിനായി ശണിക്കുന്നു "
ഇത്രയും പറഞ്ഞ സൗണ്ടെഞ്ചിനിയര് കിതച്ചുകൊണ്ട് മൈക് മാവേലിക്കു കൈമാറി.
പൊന്തന്പാറക്കു താഴെ തിങ്ങിനിറഞ്ഞ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ വന്‍ പടതന്നെ എത്തിയിരുന്നു. മുഷിഞ്ഞ കാക്കികളിലെ നക്ഷത്രത്തിളക്കം കണ്ട് മണ്ടങ്കരയിലെ കാക്കകള്‍ ഉറക്കെ പാടി.
നമ്മുടെ മാവേലി ജനസമൂഹത്തിന്റെ നേരെ കൈകൂപ്പി എയര്‍ ഇന്ത്യയുടെ ചിഹ്നം പോലെ വളഞ്ഞുകുത്തി നിന്നു.
പുഷ്കരന് മൈക്കിന്റെ പൊസിഷന്‍ മാവേലിയുടെ തിരുവായ്ക്കു നേരെ തിരിച്ചുവെച്ചു.
കിരീടമില്ലാത്ത മാവേലിയെ നോക്കി നാട്ടിലെ കുരുത്തംകെട്ടവന് വിളിച്ചു ചോദിച്ചു.
" മാവേല്യേയ് തലേല് വെക്കണ കൊടച്ചക്രം എബടെ?"
ശരിയാണെന്നു മാവേലിക്കും അറിയാം തലയില്‍ കിരീടമില്ല.
എനി പാതാളത്തില്‍ നിന്നും വരുന്ന വഴി വല്ല പുറമ്പോക്കിലും ഒടക്കി നഷ്ടപ്പെട്ടതാണൊ? എനിക്കും സംശയമായി.
അതിനു മറുപടിയെന്നോണം ആകാശത്തിലേക്കുയര്‍ത്തിയ മാവേലിയുടെ കൈയ്യില്‍ കിടന്നു കിരീടം ലങ്കി മറഞ്ഞു ( തിളങ്ങി എന്നു സാരം) .
നാട്ടുകാരും ഞാനും അന്തം വിട്ടു കുന്തത്തിനു പോയവനെപ്പോലെ നിന്നുപോയി.
കിരീടം തലയിലമർത്തിയ മഹാബലി പറഞ്ഞു "പ്രിയപ്പെട്ട നമ്മുടെ പ്രജകളെ. നിങ്ങള്‍ നമുക്കു തന്ന സ്നേഹം അതൊന്നുമാത്രം കൊതിച്ചതുകൊണ്ടാണു ഇത്തവണ അത്തം തുടങ്ങുന്നതിനു മുന്‍പുതന്നെ നാം എഴുന്നള്ളിയത്"
നാട്ടിലെ ചൊറിയന്മാര് ആവേശം മൂത്ത് കയ്യടിച്ചു.മാവേലി പ്രസംഗം തുടര്‍ന്നു.
" മക്കളെ നാളെ രാത്രി എല്ലാവരും ഇവിടെ വരണം ഇന്നു നമുക്കു യാത്രാ ക്ഷീണമുള്ളതുകൊണ്ട് പ്രസംഗിക്കാന്‍ കഴിയുന്നില്ല നാളെ രാത്രി നിലാവെളിച്ചത്തില്‍ നമ്മുടെ പ്രഭാഷണമുണ്ടായിരിക്കും .... അതുകൊണ്ട് ഇപ്പോള്‍ നാം പള്ളിയുറക്കത്തിനു പോവുകയാണ്"
മാവേലി പ്രസംഗം നിറുത്തി.
ഓരോരുത്തരായി വീട്ടിലേക്കു മടങ്ങി
മാവേലിക്കു ബിരിയാനി കൊടുക്കാന്‍ പോയപ്പോള്‍ തടഞ്ഞുവെച്ച പൊലീസുകാരന്റെ അപ്പന്റപ്പൂപ്പനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ട് പാത്തുമ്മയും വീട്ടിലേക്കു നടന്നു.
സമയം കൈകൊട്ടിക്കളിയും കളിച്ച് ഇഴഞ്ഞുനീങ്ങി.
പിറ്റേദിവസം രാത്രി മാവേലിയുടെ പ്രസംഗത്തിനു പോവാനുള്ള കാര്യമോര്‍ത്തിട്ട് മണ്ടങ്കരനിവാസികള്ക്കുറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതിരുന്ന പോക്കിരി മാത്തുക്കുട്ടി സമയത്തിന്റെ വേകത കൂട്ടാന്‍ ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്നുവരെ ചിന്തിച്ചുപോയി.
ഒരുവിധം നേരം വെളുത്തുകിട്ടി. സമയം വീണ്ടും ഇഴഞ്ഞു വൈകുന്നേരമായപ്പോഴേക്കും പൊന്തന്പാറയ്ക്കു ചുറ്റും ജനസാഗരം ഇളകി മറിഞ്ഞു.
നാട്ടിലെ പോലീസുകാര്‍ , ബോംബുസ്ക്വാഡുകള്, കരിമ്പൂച്ചകള്‍ ,നേതാക്കള്‍ സകല കുണ്ടാമണ്ടികളും നിറഞ്ഞു നിന്നു .
കൃത്യം ചന്ദ്രന് പൊന്തന്‍പാറയുടെ മുകളില്‍ ചിരിച്ചുനിന്നപ്പോള്‍ മാവേലി പുഷ്കരനില്‍ നിന്നും മൈക് ഏറ്റുവാങ്ങി.
ജനങ്ങള്‍ തിരു മൊഴികള്‍ക്കായി കാതുകൂര്‍പ്പിച്ചു.
തന്റെ കുടവയറില്‍ തടവിക്കൊണ്ട് മാവേലി പ്രജകളെ അഭിസംബോധന ചെയ്തു.
ഇന്ന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍, കൊള്ള,കൊല, ജാതി , മത വര്‍ഗ്ഗ വിവേചനം, വര്‍ഗ്ഗീയ കലാപങ്ങള്‍ , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, അമ്മയെയും , മക്കളെയും , പെങ്ങന്മാരെയും തിരിച്ചറിയാത്തവര്‍ ഇത്യാദി സകല കുണ്ടാമണ്ടികള്ക്കെതിരെയും മാവേലി ശക്തമായി പ്രതികരിച്ചു.
ജനങ്ങളുടെ മനസ്സില്‍ മാവേലി ഭരിച്ച നാളുകള്‍ നിറഞ്ഞു നിന്നു, രാഷ്ട്രീയ നേതാക്കള്‍ അക്ഷമരായി കേട്ടുകൊണ്ടിരുന്നു.
റഹിമാനും, രാമനും, റോയിയും ഒന്നിച്ച് ആര്‍ത്തു പാടി.
" മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാരുമോന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം........."
മാവേലിയെ ഇനി പാതാളത്തിലേക്കു തിരിച്ചുവിടില്ലാ എന്നു ജനങ്ങള്‍ ഉറക്കെപ്പറഞ്ഞു
പ്രസംഗിച്ചവശനായ മാവേലി സമയം പുലർച്ചക്കോഴി കൂവാനടുത്തപ്പോള് ഉറക്കെപ്പറയുന്ന ജനത്തിനോടായി അപേക്ഷിച്ചു
" ഇനിയെന്നെയൊന്നുറങ്ങാനനുവദിക്കൂ"
അപ്പോള്‍ മാവേലിയുടെ മൊബൈല്‍ഫോണ്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ റിങ്ങ്ചെയ്യുന്നുണ്ടായിരുന്നു .
മാവേലി പാതാളത്തിൽ നിന്നും വന്ന ഫോണെടുത്ത് ഹലോ പറഞ്ഞു.
നാട്ടുകാര്‍ പിരിഞ്ഞു പോയി.
എല്ലാവരും സസന്തോഷം കൂടണഞ്ഞു.
അപ്പോഴാണു ആ ഞെട്ടിപ്പിക്കുന്ന സത്യം അവരറിഞ്ഞത്.
മണ്ടങ്കരയിലെ സകല വീടുകളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
" മാവേലി നാടു വാണീടും കാലം.................................."
ജനങ്ങള്‍ മാവേലിയോട് പരാതി പറയാന്‍ പൊന്തന്‍പാറ ലക്ഷ്യമാക്കി കുതിച്ചു.
പക്ഷെ പാറയില്‍ ഉടുതുണിയില്ലാതെ അവശനായിക്കിടക്കുന്ന മൈക്കുസെറ്റിനുടമ പുഷ്കരനെയാണു കാണാന്‍ കഴിഞ്ഞത്.
ജീവൻ വിട്ടുപോകാത്ത പുഷ്കരന്റെ അവശനാവില് നിന്നും ആ ഞെട്ടിപ്പിക്കുന്ന സത്യം മണ്ടങ്കര നിവാസികള്‍ മനസ്സിലാക്കി.
മാവേലിയുടെ വേഷത്തില്‍ വന്നത് മറ്റാരുമായിരുന്നില്ല പല വേഷങ്ങളില്‍ പല നാടുകളില്‍ കൊള്ളനടത്തുന്ന സീസണ് വാസു എന്ന കൊള്ളത്തലവനായിരുന്നു.സീസണനുസരിച്ച് സാമികളുടെയും, ഫക്കീറന്മാരുടെയും, പാതിരിമാരുടെയുമെല്ലാം വേഷത്തില്‍ പയറ്റി മടുത്ത അയാൾ തിരഞ്ഞെടുത്ത പുതിയ സീസണ് വേഷമായിരുന്നു സമയം തെറ്റി വന്ന മാവേലിയുടേത്.
ജനസാഗരത്തില്നിന്നും ആരൊ ഉറക്കെപ്പാടി..
" കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പൊളിവചനം"
വാല്‍ക്കഷണം: കേരളം ഭരിച്ച മഹാബലിത്തമ്പുരാന് അങ്ങു ക്ഷമിച്ചാലും അങ്ങയുടെ കേരളം ഇന്ന് ഇങ്ങനെയൊക്കെയായിപ്പോയി കണ്ടില്ലെ അങ്ങയെപ്പോലും വിറ്റു കാശാക്കുന്നു.
-------------------------------------------------------------------------------------------------
ഓണക്കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല മറ്റൊരു കഥയുമായി അടുത്തപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
സസ്നേഹം രസികന്‍
ഈ ശബ്ദം ആ ദിവസത്തെ മണ്ടങ്കരയുടെ അലാറമായിമാറി.
ചൂടു സഹിക്കവയ്യാതെ പുതപ്പിട്ടു തലവഴി മൂടിക്കിടക്കുന്ന ലോട്ടറിക്കുട്ടപ്പനടക്കം സകല ചൂടന്മാരും കണ്ണും തിരുമ്മി എഴുന്നേറ്റു. വയസ്സു തൊണ്ണൂറ്റൊന്പതു കഴിഞ്ഞിട്ടും ദാ ഇന്ന് അല്ലേല്‍ നാളെ എന്നു പറഞ്ഞ് മക്കളെയും കൊച്ചുമക്കളെയും കൊതിപ്പിച്ച് കഴിയുന്ന നാണുനായര് തന്റെ തൊണ്ടയിലെ മൂലക്കു നിന്നും പൊക്കിയെടുത്തു കൊണ്ടുവന്ന ശബ്ദമുയര്‍ത്തിച്ചോദിച്ചു. " ആരാണ്ടാ.. മാവേന്നു വന്നത്? "
മുത്തച്ഛന് ചാകുമ്പോള്‍ കാതിലെ സ്വര്‍ണ്ണക്കടുക്കന്‍ എടുക്കുക ( മറ്റു മക്കള്‍ കൊച്ചുമക്കള്‍ തുടങ്ങിയ വകകള്‍ കൈക്കലാക്കുന്നതിനു മുന്‍പ്) എന്ന കര്‍മ്മം ചെയ്യാന്‍ അങ്ങേരുടെ കോളാമ്പിക്കു കാവല്‍ നില്ക്കുന്ന കൊച്ചുമകള്‍ മണ്ഡോദരി ഉച്ചഭാഷിണി നഹി ആയതു കൊണ്ട് കിട്ടാവുന്നത്ര വോള്യത്തില്‍ പറഞ്ഞു
" മാവേന്നു വന്നതല്ലപ്പൂപ്പാ മാവേലി വന്നൂ ന്നാ..."
" എബടെ മാവേലി .. "
" എന്തിനാ അപ്പൂപ്പാ..."
"മരിക്കുന്നതിനു മുന്‍പ് ഒള്ള ഭൂമി ഭാഗിച്ചു കൊടുത്ത ആ തിരു മോന്തയൊന്നു കാണാനാ.. മരമണ്ടന്‍.."
" അങ്ങിനെയൊന്നും പറയരുതപ്പൂപ്പാ..."
" നീ മിണ്ടാതിരിയെടി മണ്ടോതരീ ഞാന്‍ എന്റെ ഒള്ളതു മുഴുവന്‍ ഭാഗിച്ചിരുന്നെങ്കില് ഇപ്പോ നിന്റെയൊക്കെ തിരുമോന്തായം എനിക്കു കാണാന്‍ കഴിയുമായിരുന്നോ...."
മണ്ടോദരിക്കു കാര്യം മനസ്സിലായിട്ടും എനിക്കൊന്നുമറിയില്ലേ ഞാനീ നാട്ടുകാരിയേയല്ലേ എന്ന ഭാവത്തില്‍ താടിക്കു കയ്യും കൊടുത്ത് ഒറ്റയിരിപ്പ്.
നാണുനായര് കിടന്നകിടപ്പില്‍ കടുക്കന്‍ തപ്പിനോക്കി യഥാസ്ഥാനത്തുണ്ടെന്നുറപ്പു വരുത്തിയ ശേഷം പതുക്കെ എഴുന്നേറ്റു.
കൊച്ചുമകള്‍ തന്റെ താടിക്കു കൊടുത്ത താങ്ങെടുത്ത് അപ്പൂപ്പന്റെ കൈക്കു കൊടുത്ത് അങ്ങേരെ കുത്തി നിര്‍ത്തി.
" എനിക്കു മാവേലിയെ കാണണം.........."അപ്പൂപ്പന് കൊച്ചുമകളുടെ മുന്പില് കൊച്ചു കുട്ടിയായി ചിണുങ്ങി.
അവരവിടെ അങ്ങിനെ ചിണുങ്ങി നില്ക്കട്ടെ നമുക്ക് മണ്ടങ്കരയുടെ മറ്റു ഭാഗങ്ങളിലും ഒന്നു നോക്കാം.
അവറാന്റെ സ്വന്തം പാത്തുമ്മ എന്ന പാത്തുവും കേട്ടു മാവേലി വന്ന വാര്‍ത്ത.
കണവന് ചന്തയില്‍ പോയ നേരം നോക്കി ഓണത്തിനു മുന്‍പുതന്നെ സമയം തെറ്റി വന്ന മാവേലിയെ ഒരു നോക്കു കാണാന്‍ പാത്തുവും ഇറങ്ങിപ്പുറപ്പെട്ടു.
നാട്ടിലെ പുത്തി ജീവികള്‍ ചര്‍ച്ച തുടങ്ങി, സ്ഥലം സുലൈമാന്റെ ചായക്കട
എന്തിനായിരിക്കും മാവേലി നേരത്തെ വന്നത്? ഇനി പാതാളത്തില്‍ വല്ല രാഷ്ട്രീയക്കാരും കടന്നു ചെന്നോ? അതോ മൂന്നാറിലെ മണ്ണുമാന്തി കം കെട്ടിടം പൊളിക്കല്‍ യന്ത്രം പാതാളത്തിലുമെത്തിയൊ? !!!
ആണ്ടിലൊരിക്കല്‍ സ്വസ്ഥത കളഞ്ഞുകുളിക്കാമെന്നു വല്ല നേര്ച്ചയുള്ളതുകൊണ്ടായിരിക്കും കേരളത്തില്‍ വരുന്നത്.
" ന്നാലും മാബേലീന ഞമ്മള് ഇത് ബരെ കണ്ടിട്ടില്ലാ ... ഒന്ന് കണ്ട്ട്ട് തന്നെ കാര്യം ... "
ഹാജ്യാര് വായിലെ മുറുക്കാന്‍ പകുതി ഇറക്കിക്കൊണ്ട് ഇത്രയും പറഞ്ഞു നിര്‍ത്തി ബാക്കി മുറുക്കാന്‍ ബഞ്ചിലിരുന്ന അയമുവിന്റെ തലക്കു മുകളിലൂടെ റോഡിലേക്ക് പറപ്പിച്ചുകൊണ്ട് തുടർന്നു.
" മാബേലി പീടികേല് ( മാവേലിസ്റ്റോര്‍ എന്നു മലയാളം ) ഞമ്മള് പോകാന്‍ തൊടങ്ങിയ അന്ന് കല്‍ബിലു ബന്ന ആശയാണു മക്കളെ അയിന്റെ മൊതലാളിനെ കാണണം എന്നത്"
ഇതു കേട്ട നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ് ഹാജ്യാര്ക്ക് മാവേലിയെ പറ്റി വിവരിച്ചു കൊടുത്തു.
" മിസ്റ്റര്‍ ഹജിയാര്, ഈ മാവേലി മാവേലിയെന്നാല്‍ മാവേലി സ്റ്റോറിന്റെ ഉടമയല്ല മറിച്ച് നല്ലൊരു മനസ്സിന്റെ ഉടമയാണു.. അതുകൊണ്ടാണല്ലൊ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ചെളിപിടിച്ച കാലുകൊണ്ട് ചവിട്ടിപ്പുറത്താക്കിക്കുന്നതിലും നല്ലതു തന്റെ വൃത്തിയുള്ള കാലുകൊണ്ട് ചവിട്ടുന്നതാണെന്നു മനസ്സിലാക്കിയ സാക്ഷാല്‍ വാമനന് മനസ്സിന്റെ വിതുമ്പലടക്കി ആ കര്‍മ്മം നിര്‍വ്വഹിച്ചത്"
സാഹിത്യം പറഞ്ഞു നിര്‍ത്തിയ മമ്മൂഞ്ഞിന്റെ വിവരത്തിന്റെ മുന്പില് എല്ലാവരും തല നാലു പ്രാവശ്യം കുനിച്ചു കാണിച്ചു!
" മാവേലിന ഞമ്മക്കു ഇങ്ങോട്ട് കൊണ്ട് ബരണം ..."
ചായക്കടക്കാരന് സുലൈമാന്‍ തന്റെ തീർത്തും ന്യായമായ ആവശ്യം തൊടുത്തു വിട്ടു
ഏഷണി കേശവന് പിള്ളയാണു സുലൈമാന്റെ മാവേലി സല്കാരത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.
" സുലൈമാന്റെ പീടികയിലെ ഒണക്കപ്പുട്ട് കൊടുത്തു മാവേലിയുടെ കയ്യില്‍ നിന്നും കാശടിച്ചു മാറ്റാനുള്ള പരിപാടിയാണു അതുകൊണ്ട് അതു മാത്രം നടക്കില്ല ."
അതു ശരിയാണെന്നു ഹാജ്യര്, ചേക്കു,കോരപ്പന്, ദാസപ്പന്, മോനപ്പന്‍, മോനായി, ഹോനായി, മൊയ്തീന്, പുഷ്കരന് , മമ്മൂഞ്ഞ് എന്നിവരടങ്ങുന്ന നാട്ടിലെ പുത്തിജീവി സംഘം ശരിവച്ചു.
മാവേലിയുടേ ശരീരത്തില്‍ പുട്ടും കടലയും പരീക്ഷിക്കാം എന്ന സുലൈമാന്റെ ആഗ്രഹം തൽക്കാലം ഗോപിയേട്ടന്.
മണ്ടങ്കരയിലെ ആബാലവൃദ്ധം ജനങ്ങള്‍ മാവേലിയെ ഒരു നോക്കു കാണാന്‍ മാവേലി വന്നിറങ്ങിയ പൊന്തന്‍പാറ ലക്ഷ്യമാക്കി നടന്നു.
തൊണ്ണൂറ്റൊന്പതു കഴിഞ്ഞ അപ്പൂപ്പനെയും താങ്ങി കടുക്കനില്‍ നിന്നും കണ്ണെടുക്കാതെ കൊച്ചുമകള്‍ മണ്ഡോദരിയും കൂട്ടത്തിലുണ്ട്.
പാതുവിന്റെ കയ്യിലെ പൊതി കണ്ട് ഏഷണി ദാശായണിയാണു ചോദിച്ചത്
"തെന്താ പാത്വോ പൊതീല്.."
" അത് കൊറച്ച് കോയി ബിരിയാനിയാ ഞമ്മളെ മാബേലിക്ക് പെശലായിട്ട് ഇണ്ടാക്കിയതാ.."
" മാവേലി ബിരിയാനി കയിക്കുമൊ? " ഏഷണിക്കു സംശയം കൂടി വന്നു
" കയിക്കേം പുളിക്കേം ഒന്നും ഇല്ലാ നല്ല പസ്റ്റ് ബിരിയാനിയാ.."
അങ്ങിനെ നാട്ടുകാരായ നാട്ടുകാര്‍ നടന്നു.
പൊന്തന്‍പാറയുടെ മുകളില്‍ പെട്ടന്നു കുട്ടപ്പന് കെട്ടിയുണ്ടാക്കിയ വള്ളിക്കുടിലില്‍ വിശ്രമിക്കുന്ന മാവേലിയെ ദൂരെ നിന്നും കാണാമായിരുന്നു.
മാവേലിക്കു പ്രസംഗിക്കാനുള്ള മൈക്ക് സെറ്റൊരുക്കിയത് നമ്മുടെ പുഷ്കരന്..
അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നത് സൗണ്ടെഞ്ചിനീയര് കം ബ്രോക്കര്‍ അയമുവിന്റെ തൊണ്ടയിലെ കാറല്‍.
" മാന്യ മഗാ ജനങ്ങളേ ഞമ്മളെ നാടിനെ പൊളകം കൊള്ളിക്കാന്‍ ഇതാ ബല്ല്യ പാതാള കുയിയില്‍ നിന്നും ഇബടെയെത്തിയ മാബേലിയെ സാകതം ചെയ്യുന്നു . അദ്ധേഹം ആരാണെന്ന് ഞമ്മള്ക്കെല്ലാര്ക്കുമറിയാം. എല്ലാരെ മുറ്റത്തും വട്ടത്തില്‍ പൂക്കള്‍ ഇടുന്നത് കാണാന്‍ പാതാളത്തു നിന്നും ഓട്ടോ പിടിച്ചുവന്ന അദ്ധേഹത്തെ പ്രസംഗത്തിനായി ശണിക്കുന്നു "
ഇത്രയും പറഞ്ഞ സൗണ്ടെഞ്ചിനിയര് കിതച്ചുകൊണ്ട് മൈക് മാവേലിക്കു കൈമാറി.
പൊന്തന്പാറക്കു താഴെ തിങ്ങിനിറഞ്ഞ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ വന്‍ പടതന്നെ എത്തിയിരുന്നു. മുഷിഞ്ഞ കാക്കികളിലെ നക്ഷത്രത്തിളക്കം കണ്ട് മണ്ടങ്കരയിലെ കാക്കകള്‍ ഉറക്കെ പാടി.
നമ്മുടെ മാവേലി ജനസമൂഹത്തിന്റെ നേരെ കൈകൂപ്പി എയര്‍ ഇന്ത്യയുടെ ചിഹ്നം പോലെ വളഞ്ഞുകുത്തി നിന്നു.
പുഷ്കരന് മൈക്കിന്റെ പൊസിഷന്‍ മാവേലിയുടെ തിരുവായ്ക്കു നേരെ തിരിച്ചുവെച്ചു.
കിരീടമില്ലാത്ത മാവേലിയെ നോക്കി നാട്ടിലെ കുരുത്തംകെട്ടവന് വിളിച്ചു ചോദിച്ചു.
" മാവേല്യേയ് തലേല് വെക്കണ കൊടച്ചക്രം എബടെ?"
ശരിയാണെന്നു മാവേലിക്കും അറിയാം തലയില്‍ കിരീടമില്ല.
എനി പാതാളത്തില്‍ നിന്നും വരുന്ന വഴി വല്ല പുറമ്പോക്കിലും ഒടക്കി നഷ്ടപ്പെട്ടതാണൊ? എനിക്കും സംശയമായി.
അതിനു മറുപടിയെന്നോണം ആകാശത്തിലേക്കുയര്‍ത്തിയ മാവേലിയുടെ കൈയ്യില്‍ കിടന്നു കിരീടം ലങ്കി മറഞ്ഞു ( തിളങ്ങി എന്നു സാരം) .
നാട്ടുകാരും ഞാനും അന്തം വിട്ടു കുന്തത്തിനു പോയവനെപ്പോലെ നിന്നുപോയി.
കിരീടം തലയിലമർത്തിയ മഹാബലി പറഞ്ഞു "പ്രിയപ്പെട്ട നമ്മുടെ പ്രജകളെ. നിങ്ങള്‍ നമുക്കു തന്ന സ്നേഹം അതൊന്നുമാത്രം കൊതിച്ചതുകൊണ്ടാണു ഇത്തവണ അത്തം തുടങ്ങുന്നതിനു മുന്‍പുതന്നെ നാം എഴുന്നള്ളിയത്"
നാട്ടിലെ ചൊറിയന്മാര് ആവേശം മൂത്ത് കയ്യടിച്ചു.മാവേലി പ്രസംഗം തുടര്‍ന്നു.
" മക്കളെ നാളെ രാത്രി എല്ലാവരും ഇവിടെ വരണം ഇന്നു നമുക്കു യാത്രാ ക്ഷീണമുള്ളതുകൊണ്ട് പ്രസംഗിക്കാന്‍ കഴിയുന്നില്ല നാളെ രാത്രി നിലാവെളിച്ചത്തില്‍ നമ്മുടെ പ്രഭാഷണമുണ്ടായിരിക്കും .... അതുകൊണ്ട് ഇപ്പോള്‍ നാം പള്ളിയുറക്കത്തിനു പോവുകയാണ്"
മാവേലി പ്രസംഗം നിറുത്തി.
ഓരോരുത്തരായി വീട്ടിലേക്കു മടങ്ങി
മാവേലിക്കു ബിരിയാനി കൊടുക്കാന്‍ പോയപ്പോള്‍ തടഞ്ഞുവെച്ച പൊലീസുകാരന്റെ അപ്പന്റപ്പൂപ്പനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ട് പാത്തുമ്മയും വീട്ടിലേക്കു നടന്നു.
സമയം കൈകൊട്ടിക്കളിയും കളിച്ച് ഇഴഞ്ഞുനീങ്ങി.
പിറ്റേദിവസം രാത്രി മാവേലിയുടെ പ്രസംഗത്തിനു പോവാനുള്ള കാര്യമോര്‍ത്തിട്ട് മണ്ടങ്കരനിവാസികള്ക്കുറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതിരുന്ന പോക്കിരി മാത്തുക്കുട്ടി സമയത്തിന്റെ വേകത കൂട്ടാന്‍ ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്നുവരെ ചിന്തിച്ചുപോയി.
ഒരുവിധം നേരം വെളുത്തുകിട്ടി. സമയം വീണ്ടും ഇഴഞ്ഞു വൈകുന്നേരമായപ്പോഴേക്കും പൊന്തന്പാറയ്ക്കു ചുറ്റും ജനസാഗരം ഇളകി മറിഞ്ഞു.
നാട്ടിലെ പോലീസുകാര്‍ , ബോംബുസ്ക്വാഡുകള്, കരിമ്പൂച്ചകള്‍ ,നേതാക്കള്‍ സകല കുണ്ടാമണ്ടികളും നിറഞ്ഞു നിന്നു .
കൃത്യം ചന്ദ്രന് പൊന്തന്‍പാറയുടെ മുകളില്‍ ചിരിച്ചുനിന്നപ്പോള്‍ മാവേലി പുഷ്കരനില്‍ നിന്നും മൈക് ഏറ്റുവാങ്ങി.
ജനങ്ങള്‍ തിരു മൊഴികള്‍ക്കായി കാതുകൂര്‍പ്പിച്ചു.
തന്റെ കുടവയറില്‍ തടവിക്കൊണ്ട് മാവേലി പ്രജകളെ അഭിസംബോധന ചെയ്തു.
ഇന്ന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍, കൊള്ള,കൊല, ജാതി , മത വര്‍ഗ്ഗ വിവേചനം, വര്‍ഗ്ഗീയ കലാപങ്ങള്‍ , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, അമ്മയെയും , മക്കളെയും , പെങ്ങന്മാരെയും തിരിച്ചറിയാത്തവര്‍ ഇത്യാദി സകല കുണ്ടാമണ്ടികള്ക്കെതിരെയും മാവേലി ശക്തമായി പ്രതികരിച്ചു.
ജനങ്ങളുടെ മനസ്സില്‍ മാവേലി ഭരിച്ച നാളുകള്‍ നിറഞ്ഞു നിന്നു, രാഷ്ട്രീയ നേതാക്കള്‍ അക്ഷമരായി കേട്ടുകൊണ്ടിരുന്നു.
റഹിമാനും, രാമനും, റോയിയും ഒന്നിച്ച് ആര്‍ത്തു പാടി.
" മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാരുമോന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം........."
മാവേലിയെ ഇനി പാതാളത്തിലേക്കു തിരിച്ചുവിടില്ലാ എന്നു ജനങ്ങള്‍ ഉറക്കെപ്പറഞ്ഞു
പ്രസംഗിച്ചവശനായ മാവേലി സമയം പുലർച്ചക്കോഴി കൂവാനടുത്തപ്പോള് ഉറക്കെപ്പറയുന്ന ജനത്തിനോടായി അപേക്ഷിച്ചു
" ഇനിയെന്നെയൊന്നുറങ്ങാനനുവദിക്കൂ"
അപ്പോള്‍ മാവേലിയുടെ മൊബൈല്‍ഫോണ്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ റിങ്ങ്ചെയ്യുന്നുണ്ടായിരുന്നു .
മാവേലി പാതാളത്തിൽ നിന്നും വന്ന ഫോണെടുത്ത് ഹലോ പറഞ്ഞു.
നാട്ടുകാര്‍ പിരിഞ്ഞു പോയി.
എല്ലാവരും സസന്തോഷം കൂടണഞ്ഞു.
അപ്പോഴാണു ആ ഞെട്ടിപ്പിക്കുന്ന സത്യം അവരറിഞ്ഞത്.
മണ്ടങ്കരയിലെ സകല വീടുകളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
" മാവേലി നാടു വാണീടും കാലം.................................."
ജനങ്ങള്‍ മാവേലിയോട് പരാതി പറയാന്‍ പൊന്തന്‍പാറ ലക്ഷ്യമാക്കി കുതിച്ചു.
പക്ഷെ പാറയില്‍ ഉടുതുണിയില്ലാതെ അവശനായിക്കിടക്കുന്ന മൈക്കുസെറ്റിനുടമ പുഷ്കരനെയാണു കാണാന്‍ കഴിഞ്ഞത്.
ജീവൻ വിട്ടുപോകാത്ത പുഷ്കരന്റെ അവശനാവില് നിന്നും ആ ഞെട്ടിപ്പിക്കുന്ന സത്യം മണ്ടങ്കര നിവാസികള്‍ മനസ്സിലാക്കി.
മാവേലിയുടെ വേഷത്തില്‍ വന്നത് മറ്റാരുമായിരുന്നില്ല പല വേഷങ്ങളില്‍ പല നാടുകളില്‍ കൊള്ളനടത്തുന്ന സീസണ് വാസു എന്ന കൊള്ളത്തലവനായിരുന്നു.സീസണനുസരിച്ച് സാമികളുടെയും, ഫക്കീറന്മാരുടെയും, പാതിരിമാരുടെയുമെല്ലാം വേഷത്തില്‍ പയറ്റി മടുത്ത അയാൾ തിരഞ്ഞെടുത്ത പുതിയ സീസണ് വേഷമായിരുന്നു സമയം തെറ്റി വന്ന മാവേലിയുടേത്.
ജനസാഗരത്തില്നിന്നും ആരൊ ഉറക്കെപ്പാടി..
" കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പൊളിവചനം"
വാല്‍ക്കഷണം: കേരളം ഭരിച്ച മഹാബലിത്തമ്പുരാന് അങ്ങു ക്ഷമിച്ചാലും അങ്ങയുടെ കേരളം ഇന്ന് ഇങ്ങനെയൊക്കെയായിപ്പോയി കണ്ടില്ലെ അങ്ങയെപ്പോലും വിറ്റു കാശാക്കുന്നു.
-------------------------------------------------------------------------------------------------
ഓണക്കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല മറ്റൊരു കഥയുമായി അടുത്തപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.
സസ്നേഹം രസികന്‍
32 comments:
എന്തിനായിരിക്കും മാവേലി നേരത്തെ വന്നത്? ഇനി പാതാളത്തില്‍ വല്ല രാഷ്ട്രീയക്കാരും കടന്നു ചെന്നോ? അതോ മൂന്നാറിലെ മണ്ണുമാന്തി കം കെട്ടിടം പൊളിക്കല്‍ യന്ത്രം പാതാളത്തിലുമെത്തിയൊ? !!!
"അങ്ങയുടെ കേരളം ഇന്ന് ഇങ്ങനെയൊക്കെയായിപ്പോയി കണ്ടില്ലെ അങ്ങയെപ്പോലും വിറ്റു കാശാക്കുന്നു."
ഇനിയെന്തുണ്ട് വില്കാന് ...
പതിവുപോലെ രസികന്റെ നര്‍മ്മത്തില്‍ ചാലിച്ച കാര്യാവതരണം ഇഷ്ടപ്പെട്ടു...
ആശംസകള്‍...
രസിക രസിക രാശാവേ...
ഈ വിളി മാവേലി മന്നന് ഇഷ്ടമാകും കാരണം അത്രക്ക് രസകരമായി രസികന്റെ മാവേലി പുരാണം.
എന്നാലും ആ തൊപ്പി സീസണ് വാസു എങ്ങിനെ പ്രത്യക്ഷമാക്കി..?
ഒരു കാര്യം പറയാന്‍ വിട്ടുപോയി..ആ ഇലയുണ്ടല്ലൊ മുകിളിലെ അതിന്റെ ഏച്ചുകെട്ട് ഒരു സുഖല്ലാ..ആദ്യപകുതി സദ്യ ധാരാളം..!
മാവേലി വന്നത് കേട്ടല്ല ഇവിടെ വന്നത്. അഗ്രിച്ചേട്ടൻ രസികൻ വന്നതറിയിച്ചപ്പോൾ ഒട്ടും അമാന്തിക്കാതെ ഇവിടെ ഓടിവന്നതാ. ശരിക്കും ഒരു വിരുന്ന് തന്നെയായിരുന്നു. ആദ്യമേ ഹെഡറിൽ കണ്ട സദ്യയുണ്ട് ഒരു ഓണക്കഥവായിച്ച് വയറ് നിറഞ്ഞു.
രസികന്റെ രസികൻ ശൈലിയിലുള്ള അവതരണം എപ്പോഴത്തേയും പോലെ മികച്ച് നിൽക്കുന്നു.
ആദ്യം ഓട്ടം വായിച്ച് തുടങ്ങിയപ്പോൾ പാത്തുവിന്റെ ഓട്ടമാണ് മനസ്സിൽ വന്നത്. നല്ല ക്ലൈമാക്സ്.
അങ്ങനെ മാവേലിയുടെ പേരിലും ഒരു തട്ടിപ് ........ കൊള്ളാം കൊള്ളാം
മണ്ടങ്കര നിവാസികളുടെ ഓണാഘോഷം കലക്കി!!! ആ ഓണ സദ്യ കണ്ടിട്ട് ഇരിപ്പുറക്കണില്ലാട്ടോ രസികാാാ..
" നീ മിണ്ടാതിരിയെടി മണ്ടോതരീ ഞാന്‍ എന്റെ ഒള്ളതു മുഴുവന്‍ ഭാഗിച്ചിരുന്നെങ്കില് ഇപ്പോ നിന്റെയൊക്കെ തിരുമോന്തായം എനിക്കു കാണാന്‍ കഴിയുമായിരുന്നോ...."
അതാണ് പോയിന്റ്!!മൂപ്പിത്സിനു വ്യവരമുണ്ട്..
മാവേലിക്കു പുതിയ മാനങ്ങള്‍ !!
സ്നേഹിതന് : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
കുഞ്ഞന്‍ : സീസൺ വാസു പണ്ട് വാഴക്കുന്നൻ നമ്പൂതിരിയുടെ ഇല്ലം കൊള്ളയടിക്കാൻ പോയപ്പോൾ ഒളിഞ്ഞു നിന്നു പഠിച്ച വിദ്യയാണ് കിരീടം പ്രത്യക്ഷമാകുന്നത്. പിന്നെ മുകളിലെ ഏച്ചുകെട്ട് മാറ്റിയിട്ടുണ്ട് കെട്ടോ.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
നരിക്കുന്നൻ : നന്ദിയുണ്ട് ഒരുപാട് .
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും പ്രത്യേകിച്ചും.
നവരുചിയന്‍: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
കാന്താരിക്കുട്ടി: കുറച്ചു സദ്യ ഈമൈലിൽ അയച്ചുതരുന്നുണ്ട് USB ഘടിപ്പിച്ച് കഴിച്ചാൽ മതി.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
മാണിക്യം: മൂപ്പിത്സിനു പണ്ടേ വിവരമുണ്ട് അല്ലേൽ എന്നേ വടിയായേനെ ( വടിയാക്കിയേനെ ).
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
" ആരാണ്ടാ.. മാവേന്നു വന്നത്? ".
ഈ മണ്ടങ്കരക്കരുടെ ഒരു കാര്യേ.. നന്നായിട്ടുണ്ട്.
ഞാൻ വിചാരിച്ചത് ഹർത്താൽ പ്രാമാണിച്ച് മാവേലീ നേരത്തെ ലാന്റ് ചെയ്തത്തായിരിക്കും എന്ന്... നന്നായി അവതരിപ്പിച്ചിരിക്കുന്നു... ഇനി മാവേലി നേരിട്ട് വന്നാലും ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചുകൊള്ളൂം...
മാവേലിക്ക് ബിരിയാണിയും !!!
കലക്കി മാഷേ..നല്ല പോസ്റ്റ്...
സമയത്തിന്റെ വേഗത കൂട്ടാന്‍ ഒരു ഹറ്ത്താല്...അത് ചിന്തിക്കാവുന്ന കാര്യമാണല്ലോഡേ...
ആ പൂവന് പഴം നീ തട്ടി, അവിടെ രണ്ട് സോസറ് നിരത്തിയാല്‍ ഞങ്ങള്‍ കണ്ട് പിടിക്കൂലാന്ന് കരുതിയോ.
വീണ്ടും ചിരിച്ചു. ഇനിയും ചിരിപ്പിക്കുക. നന്ദി.
ഒരു ഗുണപാഠകഥയാണല്ലൊ.
പതിവിലും നേരത്തെ ആരു വന്നാലും ഇനി ഫുള്‍ ജാഗ്രത. റെഡി.
വായിച്ച് വല്ലാതെ ചിരിച്ചു....ഈ ശൈലിയാ എനിക്ക് ഏറെ ഇഷ്ടമായത്....
mmrwrites : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
pin : മാവേലി നേരത്തെ ലാന്റു ചെയ്യാൻ നോക്കിയതാ പക്ഷെ അപരന്മാരുടെ വിലക്കു കാര്ണം നീണ്ടു പോകുന്നു .
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.
സ്മിത: മാവേലിക്ക് ബിരിയാണി കൊടുക്കാൻ കഴിഞ്ഞില്ലാ എന്ന സങ്കടം പാത്തുവിനെ അലട്ടുന്നുണ്ട്.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.
ഓ.ഏ.ബി : താങ്കൾക്കു വേണ്ടി ഒരു നാടൻ പൂവൻ പഴം കൊണ്ടു വച്ചിട്ടുണ്ട്. പൂവൻപഴം തട്ടി സോസർ വച്ചിട്ടില്ല ഗൂഗിളമ്മച്ചി വിത്ത് സോസർ ആണ് പടം തന്നത് പക്ഷെ അതിന്റെ വലതുവശത്ത് വേറെ ഒരാളുണ്ടായിരുന്നു അയാളെ തട്ടി .. വേറാരുമായിരുന്നില്ല നല്ല വറുത്ത വലിയ ഒരു മത്സ്യം!!!!!!!!
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
അനിൽ: പതിവിനു വിപരീതമായി എന്തുകണ്ടാലും സൂക്ഷിക്കണം
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
ശിവാ: തറവാട്ടിൽ എല്ലാവർക്കും സുഖം എന്നു കരുതുന്നു
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
മണ്ടങ്കര നിവാസികളെ ഞെട്ടിച്ചു കളഞ്ഞ മാവേലി സന്ദര്‍ശനം കലക്കന്‍ ട്ടാ..ഇനി യഥാര്‍ത്ഥ മാവേലി വന്നാല്‍ പോലും മണ്ടക്കരക്കാര് സ്വീകരിക്കുമെന്നു തോന്നണില്ല..:)
പൂവന് പഴം അവിടെ വച്ചാല്‍ ഞനെങ്ങനെ ചോറ് കുഴച്ച് ഉരുട്ടി വിഴുങ്ങും. അപ്പുറത്തേക്ക് എടുത്തു വക്കാന്‍ കഴിയുന്നില്ലെന്നേ...
:) നന്ദി രസിക.
ഹ ഹ ഹാ....നല്ല രസകരമായ മാവേലി പുരാണം.രസിച്ചു തന്നെ വായിച്ചു.കള്ളന്മാരുടെ ഓരോരോ വേലകളേ?
സീസണ് വാസു മാജിക്കും പഠിച്ചിട്ടുണ്ടല്ലേ? (കിരീടം)
ഹാസ്യം നന്നായി മാഷേ. അടുത്ത ഓണക്കഥ പോരട്ടേ
:)
സീസണ് വാസുവിനെ അപ്പോള്‍ ഈ ഓണസീസണ് കഴിയുന്നതുവരെ പേടിക്കണമല്ലോ.
രസികാാാ..താമസിച്ചെങ്കിലും ഈ കേരളത്തിലേക്ക് തെന്റെ ദു:ഖവും പേറി പതിവുപോലെ ഇന്നും മാവേലി വരുന്നുണ്ടല്ലൊ...അരി കിട്ടാത്ത,ഗ്യസില്ലാത്ത, ‘എല്ലാവരും ഒന്നല്ലാത്ത’ഈ നാട്ടിലേക്ക് മാവേലി ഇന്നും വരുന്നുണ്ട്ന്നു വിചാരിച്ചു സന്തോഷിക്കുക.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതിരുന്ന പോക്കിരി മാത്തുക്കുട്ടി സമയത്തിന്റെ വേകത കൂട്ടാന്‍ ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്നുവരെ ചിന്തിച്ചുപോയി.
ഹാഹാ.
നന്നായി ചിരിച്ചു.!
കലക്കി....
സീസണ് വാസു കൊള്ളാം
ആക്ഷേപ ഹാസ്യത്തിന്റെ കൂരംബുകൾ കണ്ണടച്ചിരുട്ടാക്കുന്ന മലയാളികളുടെ കണ്ണിൽ തന്നെകൊണ്ടു. മണ്ടങ്കരയുടെ ഭാഷയും ഒരുപാടിഷ്ടമായി.ഇത്തരം വെത്യസ്തമായ സൃഷ്ടികളാണു എന്നെപോലുള്ള
വായനക്കാർ തിരയുന്നതു.
രാരീ റോസ്: ശരിക്കുള്ള മാവേലി ഇപ്പോൾ വ്യാജന്മാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയ.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.
ഒ.എ.ബി: പൂവൻ പഴം അവിടെയിട്ടുതന്നെ കുഴച്ച് അതിൽ കുറച്ച് പഞ്ചസാരയും ചേർത്ത് ചോറിനു കൂട്ടി അടിച്ചു നോക്കൂ .
അരീക്കോടന്മാഷെ: ഈ കള്ളന്മ്മാരെക്കൊണ്ട് തോറ്റു.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
ശ്രീ: സീസൺ വാസുവിനെ ഇനി അങ്ങോട്ട് വിട്ടാലൊ എന്നാലോചിക്കുകയാ
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.
എഴുത്തുകാരി: ഓണസീസൺ കഴിഞ്ഞാൽ മറ്റൊരു സീസണിൽ അവൻ വരും ജാഗ്രതൈ
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.
സപ്നേച്ചി: മാവേലി മണ്ടങ്കരയിൽ നേരത്തെയാണല്ലൊ വന്നത് .....
ഒറിജിനൽ മാവേലി വാമനന്റെ മുഖത്ത് എങ്ങിനെ നോക്കും എന്ന ചമ്മൽ കാരണം കേരളത്തിൽ മുഖം കാണിക്കുന്നതാ ( കേരളം അദ്ധേഹത്തിന് എന്നേ മടുത്തു)
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
വേണു: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
കിച്ചു. ചിന്നു : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
മാംഗ് : നന്ദി
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
…… ഞാൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com
ഹായ്. വളരെ നന്നായി രസികാ
നന്ദി കുറ്റ്യാടിക്കരൻ
രസകരമായി രസികൻ അങനെ മാവേലിയെയും വിറ്റു അല്ലെ.
പതിവ് പോലെ നന്നായി.
രസകരമായി രസികൻ അങനെ മാവേലിയെയും വിറ്റു അല്ലെ.
പതിവ് പോലെ നന്നായി.
Kollam ...rasichu... :)
Post a Comment